ഭാര്യമാരെ കൈമാറ്റം ചെയ്ത് പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. പീഡനത്തിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവ് മുരളീകൃഷ്ണന്‍(39), ഇയാളുടെ സുഹൃത്ത് തവനൂര്‍ നരിപറമ്പ് പുന്നൂര്‍ പടിക്കല്‍ സുരേഷ്(30), സുരേഷിന്റെ ഭാര്യ തവനൂര്‍ കൂരട കളത്തില്‍ വളപ്പില്‍ നിഷ(24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിഷ തന്നെ പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ചയ്ക്ക് വിധേയയാക്കിയതായി യുവതി മൊഴി നല്‍കി. അമിത ലൈംഗികാസക്തിയുള്ള നിഷ വിവാഹിതയായ നാള്‍ മുതല്‍ ഭര്‍ത്താവിനും സുഹൃത്തിനുമൊപ്പം ഒരു മുറിയില്‍ ഒരേ കട്ടിലിലാണ് ഉറങ്ങാറുള്ളതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
പലപ്പോഴും തന്നെ പീഡിപ്പിക്കാന്‍ നിഷയാണ് മുന്‍കൈയെടുത്തതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. മുരളീകൃഷ്ണനും സുരേഷും സ്വവര്‍ഗരതിയില്‍ താല്‍പ്പര്യമുള്ളവരായിരുന്നുവത്രേ. വിവാഹിതരായാല്‍ ഭാര്യമാരെ പരസ്പരം കൈമാറ്റം ചെയ്യാമെന്ന ധാരണ ഇവര്‍ മുന്‍പുതന്നെ എടുത്തിരുന്നതായും വിവരമുണ്ട്. മുരളീകൃഷ്ണന്‍ ആദ്യം ഒരു വിവാഹം കഴിച്ചെങ്കിലും ഇയാളുടെ ലൈംഗിക അരാജകത്വപ്രവണത കാരണം ഭാര്യ ഉപേക്ഷിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.
പ്രതികളെ മൂന്നുപേരെയും ബാംഗ്ലൂരില്‍ അവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് തിരൂര്‍ ഡിവൈഎസ്പി പി വാഹിദ് പറഞ്ഞു. ബാംഗ്ലൂരില്‍ സ്വന്തമായി ഒരു ക്ഷേത്രം നിര്‍മ്മിച്ച് അതിന്‍റെ പൂജാരിയായി കഴിയുകയായിരുന്നു മുരളീകൃഷ്ണന്‍. വയറിംഗ് ജോലിക്കാരനായ സുരേഷും ഭാര്യ നിഷയും മുരളീകൃഷ്ണനൊപ്പമാണ് ബാംഗ്ലൂരില്‍ താമസിക്കുന്നത്. സുരേഷ് മുഖേനയാണ് മുരളിയുടെ വിവാഹം നടക്കുന്നത്. വിവാഹ ശേഷം മുരളിയുടെ ഭാര്യയും ഇവര്‍ക്കൊപ്പമായി താമസം. ഇവിടെ വച്ച് ഇവര്‍ ഭാര്യമാരെ പരസ്പരം കൈമാറാന്‍ ശ്രമം തുടങ്ങിയത്. സുരേഷിന്റെ ഭാര്യ നിഷയ്ക്ക് ഭര്‍ത്താവിന്റെ സുഹൃത്തായ മുരളീകൃഷ്ണനൊപ്പം കിടക്ക പങ്കിടുന്നതില്‍ ആദ്യമേ എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ മുരളീകൃഷ്ണന്റെ ഭാര്യ ഇത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്, ഭര്‍ത്താവില്‍ നിന്നും സുരേഷില്‍ നിന്നും നിഷയില്‍ നിന്നും ഇവര്‍ക്ക് പീഡനമേറ്റുവാങ്ങേണ്ടി വരികയായിരുന്നു. സ്വന്തം ഭാര്യ നിഷയുടെ സഹായത്തോടെ സുരേഷ് പലതവണ ഇവരെ ബലാത്സംഗം ചെയ്തു.
ഭര്‍ത്താവിന്റെയും സുഹൃത്തിന്‍റെയും പീഡനങ്ങളെ തുടര്‍ന്നും എതിര്‍ത്ത യുവതിയെ മൂന്ന് പേരും ചേര്‍ന്ന് പൊള്ളലേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ആറ് മാസങ്ങളോളം നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 25ന് വീണുകിട്ടിയ അവസരം ഉപയോഗിച്ച് യുവതി സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്ത് തന്നെ ഉടന്‍ രക്ഷിക്കണമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് വീട്ടുകാരെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി. പീഡന കഥയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കിയ ബന്ധുക്കളുടെ സഹായത്തോടെ യുവതി പരാതി നല്‍കി.