ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി മോഹനന്‍ ആത്മകഥ എഴുതുന്നു

കോഴിക്കോട്: | WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ 14-ാം പ്രതിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി മോഹനന്‍ എഴുതുന്നു. തന്റെ ജയില്‍ ജീവിതത്തെക്കുറിച്ചും കേസില്‍ സിപിഎം നേതൃത്വം തന്നോടു സ്വീകരിച്ച നിലപാടുകളും രേഖപ്പെടുത്തുന്നതാണ് ആത്മകഥ. ജയില്‍ മോചിതായശേഷം ഏതെങ്കിലും പ്രസാധകരെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പി മോഹനന്‍ പറഞ്ഞു.

കേസ് വിധി പറയാനായി മാറ്റിയ ദിവസം വിചാരണ കോടതിയില്‍ വച്ചാണ് ആത്മകഥയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. ജയില്‍ അനുഭവങ്ങളും പാര്‍ട്ടിയുമായുള്ള ബന്ധവുമാണ് ആത്മകഥയില്‍ വിവരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഒരിക്കല്‍ പോലും ജയിലില്‍ തന്നെ കാണാന്‍ വരാത്തതും മോഹനനെ മാസികമായി തളര്‍ത്തിയിരുന്നു. അതേസമയം, വിവിധ കേസുകളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം തയാറാവുകയും ചെയ്തിരുന്നു. ഇതിന്റെ നൊമ്പരവും മോഹനന്റെ ആത്മകഥയില്‍ അദ്ദേഹം വ്യക്തമാക്കുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :