ജനസമ്പര്‍ക്കം തുടരുന്നു; പ്രതിപക്ഷം ഉപരോധം അവസാനിപ്പിച്ചു, ഇടത് എം‌പിമാരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം| WEBDUNIA|
PRO
പ്രതിഷേധത്തിനും ഉപരോധത്തിനുംശേഷം മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് തുടരുന്നു. പ്രതിപക്ഷത്തിന്റെ ഉപരോധ സമരം നാല് മണിക്കൂറിന് ശേഷം ഇടതുമുന്നണി പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു.

ഇതിനിടെ ചടങ്ങിലേക്ക് വിളിച്ച് കയറ്റിവിടാതെ അപമാനിച്ചെന്ന് ആരോപിച്ച് ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിക്കെതിരെ ഉപരോധ സമരം നടത്തിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകരെ, ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്ത് പൊലീസ് രാവിലെ തന്നെ തടഞ്ഞു.

തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിന് മുന്‍പിലും സെക്രട്ടറിയേറ്റിനു മുന്‍പിലും കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി തുടങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വി ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.

ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14957 പരാതികളാണ് ജില്ലയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ഇതുവരെ പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഉച്ചയ്ക്ക് ശേഷം വേദിയിലെത്തി പരാതി നല്‍കാം.

കാല്‍നടയായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയത്. കേന്ദ്രമന്ത്രി ശശിതരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് ശിവകുമാര്‍, കെ ബാബു, കെ സി ജോസഫ് ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂവായിരത്തോളം പൊലീസുകാരെയാണ് വേദിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചത്. സ്റ്റേഡിയത്തിന് പുറത്ത് എല്‍ഡിഎഫ് ജനപ്രതിനിധികളെ തടഞ്ഞത് നേരിയ
ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ട് കാണേണ്ട പരാതിക്കാരുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഉപരോധസമരം കണക്കിലെടുത്ത് വൈഎംസിഎ പ്രസ്‌ക്ലബ് ഗേറ്റുകള്‍ വഴിയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഒരുക്കിയത്. രാവിലെ എട്ടുമണിമുതല്‍ എംജിറോഡ്, പ്രസ് റോഡ് എന്നിവിടങ്ങളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.


ഉപരോധത്തിനും പ്രതിരോധത്തിനും ഇടയില്‍ ജനസമ്പര്‍ക്കം -അടുത്ത പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :