ചന്ദ്രബോസിന്റെ സംസ്കാരം ഇന്ന്

തൃശൂര്| Joys Joy| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (08:23 IST)
വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ശവസംസ്കാരം ഇന്ന് നടക്കും. 19 ദിവസത്തെ ചികിത്സ വിഫലമാക്കി തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ചന്ദ്രബോസ് മരണത്തിന് കീഴടങ്ങിയത്. ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ചന്ദ്രബോസ്.

കഴിഞ്ഞമാസം 29ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു ചന്ദ്രബോസിനെ മുഹമ്മദ് നിസാം ക്രൂരമായി ആക്രമിച്ചത്. പുറത്തുനിന്നും കാറുമായി ശോഭസിറ്റിയിലെ താമസസ്ഥലത്തെ എത്തിയ നിസാം സെക്യൂരിറ്റി ജീവനക്കാരെ പ്രകോപനം കൂടാതെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ചന്ദ്രബോസിനെ തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പൊലീസ് ഇന്‍ക്വസ്‌റ്റ് നടത്തി.

അതേസമയം, നിസാമിന്റെ ജാമ്യഹര്‍ഹി കുന്ദംകുളം കോടതി നാളെ പരിഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :