ഗുരുജി സ്മൃതിമന്ദിരവും ചിലമ്പൊലി തിയേറ്ററും നിര്‍മ്മിക്കുന്നു

തിരുവനന്തപുരം:| WEBDUNIA|
ഒരേപോലെ മികച്ച നര്‍ത്തകനും മികച്ച ഗുരുവുമായിരുന്നു ഗുരു ഗോപിനാഥ് എന്ന് അദ്ദേഹം അനുസ്മരിച്ചു. ശതാബ്ദി വര്‍ഷം ജൂണ്‍ 24 ന് തീരുകയാണെങ്കിലും ഗുരുഗോപിനാഥ് നടന ഗ്രാമത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരും എന്ന് അദ്ദേഹം പറഞ്ഞു.

നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ.സി.വിക്രമന്‍, സെക്രട്ടറി സുദര്‍ശനന്‍ കുന്നത്തുകാല്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രസന്ന കുമാര്‍, നഗരസഭാ കൌണ്‍സിലര്‍ എസ്.ബിനു, വട്ടിയൂര്‍ക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.പഴനിയാപിള്ള, കോസ്റ്റ്ഫോര്‍ഡിന്‍റെ ജോയിന്‍റ് ഡയറക്‍ടര്‍ സാജന്‍, നടനഗ്രാമം എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗം സോളമന്‍ എന്നിവര്‍ പങ്കെടുത്തു.

ഗുരുജിയുടെ നൂറാം പിറന്നാള്‍ ദിനമായ ജൂണ്‍ 24 ന് നടനഗ്രാമത്തില്‍ സ്മൃതിമന്ദിരത്തിനു മുമ്പിലായി അദ്ദേഹത്തിന്‍റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കും. പ്രമുഖ ശില്‍പ്പി സിദ്ധനാണ് പ്രതിമ നിര്‍മ്മിക്കുന്നത്.
ഗുരുജിയുടെ ആത്മകഥയുടെ പുന:പ്രകാശനം ഇതേ ദിവസം തിരുവനന്തപുരത്ത് നടക്കും.

ഗുരുജി ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഓഗസ്റ്റില്‍ വിപുലമായ പരിപാടികളോടെ തിരുവനന്തപുരത്ത് നടത്താനാണ് നടനഗ്രാമം ഉദ്ദേശിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :