ഉമ്മന്‍ ചാണ്ടിയുടെ മുഖത്തു നോക്കി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന് പറയാന്‍ വി എം സുധീരന് ചങ്കുറപ്പില്ലെന്ന് വി എസ് അച്ചുതാനന്ദന്‍

ഉമ്മന്‍ചാണ്ടിയുടെ മുഖത്തു നോക്കി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന് പറയാന്‍ വി എം സുധീരന് ചങ്കുറപ്പില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇക്കാരണത്താലാണ് ടി എന്‍ പ്രതാപനെ ചാരി തന്റെ പേര് വല

തിരുവനന്തപുരം, വി എം സുധീരന്‍, വി എസ് അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടി Thiruvanthapuram, VM Sudheeran, VS Achuthanathan, Umman Chandy
തിരുവനന്തപുരം| rahul balan| Last Updated: ചൊവ്വ, 22 മാര്‍ച്ച് 2016 (15:53 IST)
ഉമ്മന്‍ചാണ്ടിയുടെ മുഖത്തു നോക്കി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന് പറയാന്‍ വി എം സുധീരന് ചങ്കുറപ്പില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇക്കാരണത്താലാണ് ടി എന്‍ പ്രതാപനെ ചാരി തന്റെ പേര് വലിച്ചിഴക്കുന്നതെന്നും വി എസ് പറഞ്ഞു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് താന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. അതില്‍ സുധീരനും കൂട്ടരും വേവലാതിപ്പെടേണ്ടതില്ലെന്നും വി എസ് ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ 46 വര്‍ഷമായി എം എല്‍ എയും മന്ത്രിയും, പ്രതിപക്ഷനേതാവും, മുഖ്യമന്ത്രിയും ഒക്കെയായിട്ടുള്ള ഉമ്മന്‍ചാണ്ടി ഇത് പതിനൊന്നാമത് തവണയാണ് നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടി ഇനി മല്‍സരിക്കാന്‍ പാടില്ല എന്നതാണ് സുധീരന്റെ ആഗ്രഹം. എന്നാല്‍ സുധീരന്റെ വാക്കുകള്‍ക്ക് ഉമ്മന്‍ചാണ്ടി പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന് നാട്ടുകാരെ എല്ലാവരെയും പോലെ സുധീരനും നന്നായി അറിയാം. ഉമ്മന്‍ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളയ്ക്കും അഴിമതിക്കുമെതിരെ, വലിയ വായില്‍ നിലവിളിച്ച് സായൂജ്യമടയാന്‍ മാത്രമേ സുധീരന് കഴിയുന്നുള്ളൂ എന്നത് ഇതിന് തെളിവാണെന്നും വി എസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ല എന്ന് പറയുന്ന സുധീരന്‍, ഉമ്മന്‍ചാണ്ടി കൊള്ളകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ദയനീയതയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :