അമ്മയുടെയും മകളുടെയും കൊലപാതകം: രണ്ടാം പ്രതി പിടിയില്‍

തൊടുപുഴ| WEBDUNIA|
PRO
PRO
അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ രണ്ടാം പ്രതി ജോമോന്‍ പിടിയില്‍. ഇയാള്‍ ആറു വര്‍ഷമായി മുങ്ങി നടക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രാജേന്ദ്രനെ സെഷന്‍സ്‌ കോടതി കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു‌.

തമിഴ്‌നാടിനോട്‌ ചേര്‍ന്നുള്ള അതിര്‍ത്തിഗ്രാമമായ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് മൂന്നാര്‍ പൊലീസ്‌ ഇയാളെ പിടികൂടിയത്. രാജേന്ദ്രന്‌ വധശിക്ഷ വിധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ചാനലില്‍ വന്നിരുന്നു. കൂട്ടുപ്രതിയായ ജോമോന്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ വിവരവും വാര്‍ത്തയില്‍ വരികയുണ്ടായി. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പെരിഞ്ചാംകുട്ടിയിലെ നാട്ടുകാരാണ് ഇയാളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്.

2007ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയേയും മകളേയും വാതില്‍ തകര്‍ത്ത്‌ അകത്ത്‌ പ്രവേശിച്ച രാജേന്ദ്രനും ജോമോനും ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. പീരുമേട്‌ സ്വദേശികളായ മോളി, മകള്‍ മീനു എന്നിവരെയാണ് ബലാത്സംഗം ചെയ്തതിന് ശേഷം ശ്വാസം മുട്ടിച്ച് കൊന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :