അനുബന്ധ വാര്ത്തകള്
- Meenakshi Dileep: എന്നും എപ്പോഴും അച്ഛനൊപ്പം, ദിലീപിന്റെ സ്വന്തം മീനൂട്ടി!
- Meenakshi: 'പുരുഷൻ വീട്ടിൽ ഗ്യാസ് കുറ്റിയെടുത്ത് പൊക്കുന്നത് പോലെ സ്ത്രീ ചെയ്യണമെന്നില്ല, അതല്ല തുല്യത'; മീനാക്ഷി
- 'കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളാതെ വരും' എന്ന് കമന്റ്; 'ഇപ്പോൾ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്ന്' മീനാക്ഷി
- 'അതൊക്കെ കാണുമ്പോൾ അവൾ പുച്ഛത്തോടെ ചിരിക്കാറാണ് പതിവ്': മീനാക്ഷിയെ കുറിച്ച് നമിത പ്രമോദ് പ്രമോദ്
- Urvashi Manju Warrier: മകൾക്കൊപ്പം ഓണം ആഘോഷിച്ച് ഉർവശി; മഞ്ജുവിനും ഇങ്ങനെയൊരു ദിവസം വരുമെന്ന് ആരാധകർ
'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി
ചരിത്ര പാഠ പുസ്തകങ്ങളിൽ ദലിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ബിരുദ വിദ്യാർത്ഥിയായ മീനാക്ഷി കഴിഞ്ഞ ദിവസം ജാതി പിരമിഡ് പഠിക്കുന്നതിനെക്കുറിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇതോടെയാണ് താരം പ്രതികരണവുമായെത്തിയത്.
മീഡിയ വണിനോടായിരുന്നു മീനാക്ഷിയുടെ പ്രതികരണം. തൊട്ടുകൂടായ്മ എന്ന പദം തന്നെ ചെറുപ്പം മുതലേ അലോസരപ്പെടുത്തിയിരുന്നുവെന്നും ദലിത് എന്നത് എവിടെ നിന്നും വന്നുവെന്നും മനുഷ്യരെ തൊട്ടുകൂടാത്തവരായി കാണുന്നത് തെറ്റാണെന്നും കൂടി പഠിപ്പിക്കണമെന്നുമാണ് മീനാക്ഷി പറയുന്നത്.
''ഇംഗ്ലീഷ് സാഹിത്യത്തിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് ഞാനിപ്പോൾ. എട്ടാം ക്ലാസ് മുതലോ ഒമ്പതാം ക്ലാസ് മുതലോ ജാതി വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷെ പഠിക്കുന്ന പലതും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ദലിത് വിഭാഗം താഴ്ന്ന ജാതിയിൽ പെട്ടവരാണെന്നും, തൊട്ടുകൂടാത്തവരാണെന്നുമാണ് ജാതി പിരമിഡിൽ പഠിക്കുന്നത്.
ചരിത്രം പഠിക്കുമ്പോൾ നിർബന്ധമായും ഇത് പഠിക്കേണ്ടതുണ്ട്. നമ്മുടെ മുൻകാലം ഇങ്ങനെയായിരുന്നുവെന്ന് അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ദലിത് എന്നത് എവിടെ നിന്നും വന്നു, ആര് അവരെ ഇങ്ങനെയാക്കി, ആര് അവരെ ഇങ്ങനെ കണ്ടു എന്ന് കൂടെ പഠിക്കേണ്ടതുണ്ട്. ഇപ്പോൾ അങ്ങനെയല്ലെന്നും ഇന്ന് വേർതിരിവോടെ കാണുന്നത് തെറ്റാണ് എന്നും കൂടെ പഠിപ്പിച്ചാൽ കൃത്യമായ അറിവായിരിക്കും. അന്ന് അങ്ങനെയായിരുന്നുവെന്ന് മാത്രമാണ് നമ്മൾ പഠിക്കുന്നത്. ഇന്ന് അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നും എവിടെ നിന്നാണ് ഇതിന്റെ തുടക്കം എന്നൊന്നും പഠിക്കുന്നില്ല. ശരിയായ വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്. അതുകൊണ്ടാണ് അങ്ങനൊരു പോസ്റ്റ് ഇട്ടത്. നിയമപരമായി മുന്നോട്ട് പോകാൻ ആലോചിക്കുന്നുണ്ട്', മീനാക്ഷി പറഞ്ഞു.