അനുബന്ധ വാര്ത്തകള്
- അറസ്റ്റ് നീക്കം നേരത്തെ ചോർന്നു ? ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ, ഐസിയുവിലേയ്ക്ക് മാറ്റും, മുൻകൂർ ജാമ്യം തേടിയേക്കുമെന്ന് സൂചന
- 24 മണിക്കൂറിനിടെ 38,617 പേർക്ക് രോഗബാധ, 44,739 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 89 ലക്ഷം കടന്നു
- മൊബൈൽഫോൺ വാങ്ങി നൽകി പ്രായപൂർത്തിയാവാത്ത 50ഓളം പെൺകുട്ടികളെ പീഡിപ്പിച്ചു: സർക്കാർ എഞ്ചിനിയർ അറസ്റ്റിൽ
- പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് സംഘം ഇബ്രാംഹിംകുഞ്ഞിന്റെ വീട്ടിൽ
- കൊവിഡ് ബാധിച്ചവർക്ക് തപാൽവോട്ട്: ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടുചെയ്യിയ്ക്കും
പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിയ്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമരുമായി ചർച്ച നടത്തിയ ശേഷമായിരിയ്കും ആശുപത്രിയിൽനിന്നും കൊണ്ടുപോകണമോ എന്നകാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു
ആശുപത്രിയിൽനിന്നും പുറത്തുകൊണ്ടുപോകാൻ കഴിയുന്ന സ്ഥിതിയിലല്ല വികെ ഇബ്രാഹിംകുഞ്ഞ് എന്നും ഇൻഫെക്ഷന് സാധ്യതയുണ്ട് എന്നാണ് ആശുപത്രിയുടെ നിലപാട്. അഞ്ചാം പ്രതിയായാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കാര്യങ്ങൾ വിലയിരുത്തുന്നതിനായി മുസ്‌ലിം ലീഗിന്റെ അടിയന്തര യോഗം ചേരുന്നതിനിടെയാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ പദ്ധതിയോടെയാണ് വിജിലൻസ് സംഘം ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത് എന്നാൽ അവിടെ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യമാത്രമാണ് ഉണ്ടായിരുന്നത്. ഇബ്രാഹിംകുഞ്ഞ് എറണാകുളത്ത് ആശുപത്രിയിലാണെന്ന് ഭാര്യ വിജിലൻസിനെ അറിയിച്ചതോടെ സംഘം ആശുപത്രിയിൽ എത്തുകയായിരുന്നു.