പീഡനക്കേസ് പ്രതി പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

പീഡനക്കേസ് പ്രതിയെ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി ശിക്ഷ വിധിച്ചു

തിരുവനന്തപുരം, പീഡനം, അറസ്റ്റ് thiruvananthapuram, rape, arrest
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 17 ഏപ്രില്‍ 2016 (17:10 IST)
പീഡനക്കേസ് പ്രതിയെ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി ശിക്ഷ വിധിച്ചു. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതിക്കാണ് ഏഴു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്.

കീഴ്തോന്നയ്ക്കല്‍ സ്വദേശി വിജയ കുമാര്‍ എന്ന 41 കാരനാണു പ്രതി.
പീഡനത്തിനു വിധേയയായ പെണ്‍കുട്ടിയുടെ ചിറ്റപ്പനാണു പ്രതി. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.

1998 മാര്‍ച്ചിലായിരുന്നു സംഭവം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സുരേഷ് ചന്ദ്രകുമാര്‍ ഹാജരായി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :