അനുബന്ധ വാര്‍ത്തകള്‍
- ഭീകരന്‍ മുന്നിലെത്തുമ്പോള്‍ മേശയ്ക്ക് ഇരുവശവും ഇരുന്ന് ചര്‍ച്ച നടത്താമെന്നാണോ സൈന്യം പറയേണ്ടതെന്ന് ജയ്റ്റ്‌ലി
- മലപ്പുറം കോട്ടക്കുന്നിൽ കണ്ടത് ജെസ്നയെ അല്ലെന്ന് സുരക്ഷാ ജീവനക്കാരൻ
- കശ്മീരിൽ കൊല്ലപ്പെട്ടത് ഐ എസ് ജമ്മു കശ്മീർ തീവ്രവാദികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയും
- വീട്ടിലെ പൊടി തട്ടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
- ലാത്വിയൻ വനിതയുടെ കൊലപാതകം സി ബി ഐ അന്വേഷിക്കണം: സുഹൃത്ത് ഹൈക്കോടതിയിൽ
താമരശേരി ചുരത്തിൽ ഞായറാഴ്ച മുതൽ വാഹനം ഓടിത്തുടങ്ങും
കോഴിക്കോട്: ശക്തമായ മഴയേയും ഉരുൾപൊട്ടലിനേയും തുടർന്ന് അടച്ചിട്ട താമരശേരി ചുരം ഞായറാഴ്ച മുതൽ യാത്രവാഹനങ്ങൾക്ക് തുറന്നുകൊടുക്കും. ചുരത്തിലൂടെ കെ എസ് ആർ ടി സി അടക്കമുള്ള യാത്രാ വാഹനങ്ങൾ കടത്തിവിടുമെന്ന് ഗതാഗത മന്ത്രി എ കെ ശശിന്ദ്രനും തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചു.
എഞ്ജിനിയർമാർ പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമാണ് യാത്രാ വാഹനങ്ങൾക്ക് ചുരം തുറന്നു കൊടുക്കാൻ തീരുമാനമെടുത്തത്. ചരക്ക് വഹനങ്ങൾക്ക് നിലവിലുള്ള നിരോധനം തുടരാനാണ് തീരുമനം. വൺവേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിടുക.