അനുബന്ധ വാര്‍ത്തകള്‍
- നടന് മധു പ്രകാശിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍
- വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്, അത് തെളിവേ അല്ല, പൾസർ സുനി പറയുന്നത് മുഴുവൻ തെളിവ്?; പൊലീസിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി
- ജമ്മു കശ്മീര്‍ വിഭജനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ - ബില്‍ ലോക്സഭയിലും പാസായി
- ട്രക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറി പതിമൂന്ന് പേര് മരിച്ചു; അഞ്ചുപേര്‍ ആശുപത്രിയില്‍
- മകന് വെടിയുതിര്‍ത്തു; അമ്മ ഓടി രക്ഷപ്പെട്ടു, പിതാവ് കൊല്ലപ്പെട്ടു - യുവാവ് ഒളിവിലെന്ന് പൊലീസ്
തെളിവ് അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോ? പൊലീസിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; ശ്രീറാമിന്റെ ജാമ്യത്തിനു സ്റ്റേയില്ല
മദ്യപിച്ച് അമിതവേഗതിയിൽ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനു സ്റ്റേയില്ല. പൊലീസിന് ഹൈക്കോടതിയുടെ വക രൂക്ഷവിമർശനം.
തെളിവു ശേഖരിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ല. ആശുപത്രിയിൽ എത്തിച്ച് രക്തം പരിശോധിക്കാൻ ശ്രമിക്കാഞ്ഞത് എന്താണെന്നും കോടതി ചോദിച്ചു.
അപകടസമയത്ത് വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല, ശ്രീറാമിനെതിരായ തെളിവ് അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.