മുല്ലപ്പെരിയാർ: കേരളത്തിനെ വിമർശിച്ച് സുപ്രീംകോടതി, ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ തീരുമാനം വേണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (13:00 IST)
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം വേണമെന്ന് സുപ്രീം കോടതി. മേൽനോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. പ്രശ്നങ്ങൾ കേരളവും തമിഴ്‌നാടും ചർച്ച ചെയ്‌ത് തീരുമാനിച്ചാൽ കോടതിയ്ക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേസമയം കേരളവുമായും മേൽനോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി. വിഷയത്തിൽ ചർച്ചകൾക്ക് കേരളം സന്നദ്ധമാകണമെന്ന് കോടതി വിമർശിച്ചു.ഇന്ന് രാവിലെ 7 മണീക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 എന്ന നിലയിലായിരുന്നു. മുല്ലപ്പെരിയാർ പരിസരത്ത് ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

അതേസമയം അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു.
മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇത് രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :