അനുബന്ധ വാര്‍ത്തകള്‍
- ഈമാസം 20 മുതല്‍ 22 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
- ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് മാധവ് ഗാഡ്ഗിൽ, പശ്ചിമഘട്ട സംരക്ഷണത്തിനുള്ള തന്റെ റിപ്പോർട്ട് അട്ടിമറിച്ചു
- കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലർട്ട്
- ബുധനാഴ്ച മുതൽ ശക്തമായ മഴ, കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് നീട്ടി
- ശബരിമല തീര്‍ത്ഥാടനം ഇത്തവണയും ഒഴിവാക്കാന്‍ തീരുമാനം; നിലക്കലില്‍ എത്തിയ തീര്‍ത്ഥാടകരെ മടക്കി അയക്കും
മഴ തുടരുന്നു, ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11ന് തുറക്കും, ജാഗ്രതാ നിർദേശം
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കും. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും.
അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ മേഖലയിൽ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റിപാര്‍പ്പിക്കും.
നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.34 അടിയിലെത്തി. ജലനിരപ്പ് 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്.ഇതിനിടെ ബുധനാഴ്‌ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അണകെട്ട് തുറക്കാൻ സർക്കാർ തീരുമാനിച്ചത്.
അടുത്ത ലേഖനം