അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയെ കഴുത്തറുത്ത് കൊന്നാല്‍ ജീവപര്യന്തമോ തൂക്കുകയറോ? - ഫേസ്ബുക്കില്‍ കൊലവിളി പോസ്റ്റുമായി ബിജെപി പ്രവര്ത്തകന്
- ശ്രീധരൻ പിള്ളയ്ക്ക് പണികൊടുത്തത് യുവമോർച്ച നേതാവ്?
- സുരേന്ദ്രനൊപ്പം 4 യുവതികള്‍ ശബരിമലയിലെത്തും; ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരെ ആക്രമിക്കും, സംസ്ഥാനവ്യാപകമായി കലാപത്തിന് ബിജെപി ശ്രമം - കൈരളി ചാനലിന്റെ റിപ്പോര്‍ട്ട്
- 'ശബരിമല വിഷയം സുവർണ്ണാവസരമായിരുന്നു, നമ്മൾ മുന്നോട്ടുവെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു'
- നട അടയ്ക്കുമെന്ന ഭീഷണിയ്ക്ക് മുമ്പ് തന്ത്രി വിളിച്ചത് ശ്രീധരൻ പിള്ളയെ; നടയടച്ചാൽ കോടതിയലക്ഷ്യമാകില്ലേ എന്ന് കൺഠരര് രാജീവര് ചോദിച്ചു, ഒറ്റയ്ക്കാകില്ലെന്ന് ശ്രീധരന്‍പിള്ള ഉറപ്പ് നൽകി: ശബ്ദരേഖ പുറത്ത
പ്രായത്തെച്ചൊല്ലി തർക്കം; പ്രതിഷേധക്കാർ തടഞ്ഞ സ്‌ത്രീ ദർശനം നടത്തി, 52 വയസ്സായ ലളിത ശബരിമലയിലെത്തിയതിന് പിന്നാലെ വലിയ നടപ്പന്തലില്‍ സംഘർഷം
പ്രായത്തെച്ചൊല്ലി തർക്കം; പ്രതിഷേധക്കാർ തടഞ്ഞ സ്‌ത്രീ ദർശനം നടത്തി, 52 വയസ്സായ ലളിത ശബരിമലയിലെത്തിയതിന് പിന്നാലെ വലിയ നടപ്പന്തലില്‍ സംഘർഷം
ശബരിമല ദർശനത്തിനെത്തിയ സ്‌ത്രീയുടെ പ്രായത്തെ സംബന്ധിച്ചുള്ള സംശയത്തെ തുടർന്ന് നടപ്പന്തലിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറി. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദര്‍ശനത്തിനായി വലിയ നടപ്പന്തല്‍ വരെയെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി ആളുകൾ എത്തിയത്.
പ്രതിഷേധക്കാര്‍ വലിയ നടപ്പന്തലിലെത്തിയ സ്ത്രീക്കുനേരെ പാഞ്ഞ് വന്നത് പരിഭ്രാന്തി പരത്തി. ലളിതയ്ക്ക് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ പ്രതിഷേധക്കാന്‍ പിന്‍വാങ്ങുകയായിരുന്നു. പിന്നീട് എല്ലാവരുടെയും സഹകരണത്തോടെ ലളിത സന്നിധാനത്ത് ദര്‍ശനം നടത്തി.
തന്റെ മകന്റെ കുട്ടിക്ക് ചോറൂണു നടത്തുന്നതിന് വേണ്ടിയാണ് ശബരിമലയില്‍ എത്തിയതെന്ന് ലളിത വ്യക്തമാക്കി. 52 വയസുകാരിയായ തന്റെ പ്രായം പമ്പയിലും നടപ്പന്തലിലും പരിശോധിച്ചിരുന്നു. ആധാര്‍ കാര്‍ഡ് നോക്കി പ്രായം ഉറപ്പാക്കിയ ശേഷമാണ് പ്രതിഷേധങ്ങള്‍ നടന്നതെന്ന് ലളിത പറഞ്ഞു.