അനുബന്ധ വാര്‍ത്തകള്‍
- മുഖത്ത് മാസ്ക് ഉണ്ടായിരുന്നെങ്കിലും വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ല; ഗുരുതര വെളിപ്പെടുത്തലുമായി ഡോക്ടർ നജ്മ
- മൂന്നുവർഷത്തോളമായി മകളെ പീഡനത്തിനിരയാക്കി; കോട്ടയത്ത് രണ്ടാനച്ഛൻ അറസ്റ്റിൽ
- നഴ്സിങ് ഓഫീസർ ഒരുമാസമായി അവധിയിൽ, കൊവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല: സന്ദേശം അസത്യമെന്ന് ആർഎംഒ
- തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞു; രോഗമുക്തി 79 ശതമാനമായി
- കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് പന്ന്യൻ രവീന്ദ്രൻ, വാട്ട്സ് ആപ്പിൽ വീഡിയോ കോൾ വിളിച്ച് വിഎസ്
നിയുക്ത മേല്‍ശാന്തി വികെ ജയരാജ് പോറ്റി ശബരിമല സന്നിധിയില്‍
ശബരിമല ശ്രീ ധര്‍മ്മശാസ്താവിനെ തൊഴുതു വണങ്ങി നിയുക്ത മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ശബരിമല നിയുക്ത മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശബരിമല സന്നിധിയില്‍ എത്തിയത്. കലിയുഗവരദനെ തൊഴുതു വണങ്ങി, ശ്രീകോവിലില്‍ നിന്ന് പ്രസാദവും വാങ്ങിയ ശേഷം മാളികപ്പുറം ദേവിയുടെ അനുഗ്രഹത്തിനായി ക്ഷേത്ര ശ്രീകോവിലിന് മുന്നിലും സാഷ്ടാംഗം പ്രണമിച്ചു.പിന്നെ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുമായി കൂടിക്കാഴ്ച നടത്തി തന്ത്രിയുടെ പാദങ്ങളില്‍ വീണ് അനുഗ്രഹവും വാങ്ങി.
ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയുമായും കീഴ്ശാന്തിയുമായും മറ്റ് പരികര്മ്മികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം ജയരാജ് പോറ്റി മല ഇറങ്ങുകയായിരുന്നു. മക്കളായ ആനന്ദ്, അര്ജ്ജുന് എന്നിവരും തന്റെ സഹായികളായ രണ്ടു പേരും ഡ്രൈവറും വി.കെ.ജയരാജ് പോറ്റിക്കൊപ്പം ശബരീശ ദര്‍ശനത്തിനായി എത്തിയിരുന്നു.നവംബര്‍ 15ന് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി വരുന്ന നിയുക്ത മേല്‍ശാന്തിയെ നിലവിലെ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും.