അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്ത്രീപ്രവേശനം; ഇത് ചരിത്ര വിധി, പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി
- ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണം; ഹർജിയിൽ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്
- ഒടുവിൽ വിധി വന്നു, ഇനിയെല്ലാം ദേവസ്വത്തിന്റെ കൈകളിൽ; വിധിയെ സ്വാഗതം ചെയ്ത് സർക്കാർ
- അച്ഛന്റേയും അമ്മയുടേയും അന്ത്യചുംബനമില്ലാതെ തേജസ്വിനി യാത്രയായി
- ശമ്പളം പഞ്ചിങ്ങുമായി ബന്ധിപ്പിച്ചു; ഇനി വൈകി വന്നാൽ സർക്കാർ ജീവനക്കാർക്ക് പണികിട്ടും
'വിധി നിരാശാജനകം, നടപ്പിലാക്കാതെ മാർഗ്ഗമില്ല'
'വിധി നിരാശാജനകം, നടപ്പിലാക്കാതെ മാർഗ്ഗമില്ല'
ശബരിമല സ്‌ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. എന്നാല്‍ പൗരനെന്ന നിലയിൽ വിധി അംഗീകരിക്കുന്നുവെന്നും പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിധി നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്‌മകുമാറും അറിയിച്ചു.
ദേവസ്വം ബോർഡിന്റെ അഭിപ്രായം കോടതിയെ ധരിപ്പിച്ചിരുന്നു. കഴിഞ്ഞ കാലത്തെ ആചാരം തുടരണമെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. എന്നാൽ സ്‌ത്രീകളെ അമ്പലത്തിൽ പ്രവേശിപ്പിക്കാത്തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി പറഞ്ഞത്. വിധിപകര്‍പ്പ് കിട്ടിയാല്‍ ബോര്‍ഡ് ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. ബോര്‍ഡ് നിയമവിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനമായതുകൊണ്ടുതന്നെ വിധി നടപ്പിലാക്കാതെ മാർഗ്ഗമില്ല, കോടതി വിധി അംഗീകരുക്കുന്നുവെന്നും പദ്‌മകുമാർ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.