അനുബന്ധ വാര്‍ത്തകള്‍
- കരിപ്പൂരിൽ 23 കിലോ സ്വർണ്ണം പിടിച്ചു
- വിമാന ജോലിക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണ്ണമിശ്രിതം പിടികൂടി
- ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടി; കോഴിക്കോട് 19കാരന് പിടിയില്‍
- സ്വര്‍ണക്കടത്തുകേസില്‍ ചോദ്യംചെയ്യപ്പെടാനിരിക്കെ മരിച്ച റമീസിനെ വാഹനമിടിച്ച ആളും മരിച്ചു
- കൈയില്‍ കമ്പി വടിയും വാളും, പ്രത്യേക ആയുധ പരിശീലനം ലഭിച്ചവര്‍, എതിര്‍ത്താല്‍ കൊല്ലാനും മടിക്കില്ല; കുറുവ സംഘം കേരളത്തില്‍, പകല്‍ സമയം ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ വീട്ടിലെത്തും
വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം തട്ടിയെടുക്കാനെത്തിയവർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം തട്ടിയെടുക്കുന്നതിനു ശ്രമിച്ച ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരിലെ കൊട്ടേഷൻ സംഘ തലവനും സംഘവുമാണ് പിടിയിലായത്.
കഴിഞ്ഞ മാസം 22 ന് കസ്റ്റംസിന്റെ നിരീക്ഷണത്തിൽ നിന്ന് വെട്ടിച്ചു പുറത്തുകൊണ്ടുവന്ന ഒന്നര കിലോ സ്വർണ്ണം യാത്രക്കാരനിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ചതാണ് സംഭവം. വിമാനത്താവള ടെർമിനലിന് മുന്നിൽ വച്ചായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കൊട്ടേഷൻ സംഘത്തിലെ ശതാബ്, ആരിഫ്, റൺസ്, സുനിൽ, ജിൻസൺ വർഗീസ്, ഹാരിസ് ബാബു, സക്കീർ എന്നിവരെയും ഇവർക്ക് കർണ്ണാടകം, വഴിക്കടവ് എന്നിവിടങ്ങളിൽ ഒളിത്താവളം ഒരുക്കിയ സഹായികളായ സുനിൽ ജേക്കബ്, രവി ശങ്കർ എന്നിവരുമാണ് പിടിയിലായത്.
എന്നാൽ സംഭവം കണ്ട കരിപ്പൂർ പോലീസ് എത്തിയപ്പോഴേക്കും സ്വർണ്ണം കടത്തിയ യാത്രക്കാരനും മറ്റു രണ്ട് പേരും പിടിയിലായിരുന്നു. ബാക്കിയുള്ളവർ രക്ഷപ്പെട്ടിരുന്നു. സംഘത്തലവനായ ശതാഭിനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഇയാൾക്കെതിരെ പത്തിലേറെ കേസുകൾ ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്.
കഴിഞ്ഞ മാസം 22 ന് കസ്റ്റംസിന്റെ നിരീക്ഷണത്തിൽ നിന്ന് വെട്ടിച്ചു പുറത്തുകൊണ്ടുവന്ന ഒന്നര കിലോ സ്വർണ്ണം യാത്രക്കാരനിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ചതാണ് സംഭവം. വിമാനത്താവള ടെർമിനലിന് മുന്നിൽ വച്ചായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കൊട്ടേഷൻ സംഘത്തിലെ ശതാബ്, ആരിഫ്, റൺസ്, സുനിൽ, ജിൻസൺ വർഗീസ്, ഹാരിസ് ബാബു, സക്കീർ എന്നിവരെയും ഇവർക്ക് കർണ്ണാടകം, വഴിക്കടവ് എന്നിവിടങ്ങളിൽ ഒളിത്താവളം ഒരുക്കിയ സഹായികളായ സുനിൽ ജേക്കബ്, രവി ശങ്കർ എന്നിവരുമാണ് പിടിയിലായത്.
എന്നാൽ സംഭവം കണ്ട കരിപ്പൂർ പോലീസ് എത്തിയപ്പോഴേക്കും സ്വർണ്ണം കടത്തിയ യാത്രക്കാരനും മറ്റു രണ്ട് പേരും പിടിയിലായിരുന്നു. ബാക്കിയുള്ളവർ രക്ഷപ്പെട്ടിരുന്നു. സംഘത്തലവനായ ശതാഭിനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഇയാൾക്കെതിരെ പത്തിലേറെ കേസുകൾ ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്.