പെരുമഴയത്ത് വീട്ടിൽ കയറിനിന്നു, ഒടുവിൽ പതിനേഴുകാരൻ പീഡനക്കേസിൽ പ്രതിയായി

പെരുമഴയത്ത് നനയാതിരിക്കാൻ പട്ടാപ്പകൽ വീട്ടിൽ കയറിയ യുവാവിനെതിരെ പീഡനക്കേസ്. കോട്ടയം ഗാന്ധിനഗറിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്ടിൽ കയറിയ പതിനേഴുകാരനെ പെൺകുട്ടിയുടെ അമ്മയാണ് പിടികൂടിയത്.

കോട്ടയം| aparna shaji| Last Modified ചൊവ്വ, 14 ജൂണ്‍ 2016 (17:15 IST)
പെരുമഴയത്ത് നനയാതിരിക്കാൻ പട്ടാപ്പകൽ വീട്ടിൽ കയറിയ യുവാവിനെതിരെ പീഡനക്കേസ്. കോട്ടയം ഗാന്ധിനഗറിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്ടിൽ കയറിയ പതിനേഴുകാരനെ പെൺകുട്ടിയുടെ അമ്മയാണ് പിടികൂടിയത്.

നനയാതിരിക്കാൻ കയറി നിന്നതാണെന്ന യുവാവിന്റെ വാക്കുകൾ വിശ്വസിക്കാതെ അമ്മ പൊലീസിന് പരാതി നൽകി. പരാതിയെതുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പല തവണ പീഡനത്തിന് ഇരയായതായും തെളിഞ്ഞു. ഇതിനെതുടർന്നാണ് പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പെരുമഴയത്ത് വീട്ടിൽ പെൺകുട്ടിയോടൊപ്പം ഒരു യുവാവിനെ കാണാനിടയായ അയൽക്കാർ പെൺകുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ എത്തിയ മാതാവ് നടത്തിയ പരിശോധനയിൽ അടുക്കളയുടെ പിൻവശത്ത് നിൽക്കുന്ന യുവാവിനെ കണ്ടെത്തി.

യുവാവിന്റെ വിശദീകരണമൊന്നും കേൾക്കാൻ മാതാവ് തയ്യാറായില്ല. ആൾക്കാരെ വിളിച്ച് കൂട്ടാൻ ശ്രമിച്ചപ്പോൾ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പല തവണ പീഡനത്തിനിരയായതായി തെളിഞ്ഞു. ഇതോടെയാണ് പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :