18നു കൊല്ലാൻ തീരുമാനിച്ചു, 19നു കുഴി വെട്ടി; 20ന് സ്നേഹത്തോടെ രാഖിയെ വീട്ടിലേക്ക് ക്ഷണിച്ചു, 21നു കൊലപ്പെടുത്തി

Last Modified ചൊവ്വ, 30 ജൂലൈ 2019 (14:34 IST)
രാഖിയെ കൊലപ്പെടുത്താൻ പ്രതികൾ മൂന്നുപേരും നടത്തിയത് വമ്പൻ പ്ലാനിംഗ്. ജൂൺ 18നാണ് രാഖിയെ കൊല്ലാമെന്ന് മൂവരും ചേർന്നു തീരുമാനിച്ചത്. ഇക്കാര്യം മുഖ്യപ്രതിയായ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു.

അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നാണ് രാഖിയെ കൊന്നത്. അഖിലിന്റെ പട്ടാളത്തിലെ ജോലി നഷ്ടപ്പെടാതിരിക്കാൻ കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നു. ജൂൺ പതിനെട്ടിനാണ് രാഖിയെ കൊല്ലാൻ പ്രതികൾ തീരുമാനിക്കുന്നത്. 19 വീടിനു സമീപത്ത് കുഴിയെടുത്തു. 20നു രാഖിയെ വിളിച്ച് ആശ്വാസവാക്കുകൾ പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു. 21നു കൊലപ്പെടുത്തി.

ശേഷം ജോലി സ്ഥലത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് അഖിൽ പോയി. എന്നാൽ, പിന്നീട് രാഹുൽ മാനസികമായി തളർന്നു. വീട്ടുകാർ അന്വേഷിച്ചപ്പോൾ സുഖമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 15നു ഇരുവരും വീട്ടുകാർ അറിയാതെ എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തിരുന്നു. ഇതിനിടയിൽ അഖിലിനു വീട്ടുകാർ മറ്റൊരു വിവാഹം ആലോചിച്ചു. ഇത് രാഖി മുടക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഒഴിഞ്ഞ് മാറാൻ പല തവണ ആവശ്യപ്പെട്ടിട്ടും പോകാത്തതിനെ തുടർന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ. അഖിലും മറ്റൊരു യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ വൈകിയാണ് രാഖി അറിയുന്നത്. പിന്മാറണമെന്ന് പലതവണ രാഖി അഖിലിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അഖിൽ പിന്മാറാതെ വന്നതോടെ അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. വിവാഹം വേണ്ടെന്ന് വെയ്ക്കണമെന്നും അഖിൽ തന്റേതാണെന്നുമായിരുന്നു രാഖി അയച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :