അനുബന്ധ വാര്‍ത്തകള്‍
- ട്രെയിന്‍ യാത്രക്കാരില്‍ മാസ്ക് ഉപയോഗം കുറഞ്ഞുവരുന്നു; കൊവിഡിനെ ഭയക്കേണ്ടതില്ലെന്ന പൊതുസമീപനം അപകടം: മുഖ്യമന്ത്രി
- കേരളം 17.54 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്കി
- ശശി തരൂർ ഉൾപ്പടെ എട്ട് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് യുപി പൊലീസ്
- ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു; വെടിവച്ചുകൊന്നാലും സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്
- ലീഗിനെ അമ്പരപ്പിയ്ക്കും, മലപ്പുറത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് കെ ടി ജലീൽ
ബിജെപി സിപിഎമ്മിനെയോ, പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെയോ വിമർശിയ്ക്കാൻ തയ്യാറല്ല: രാഹുൽ ഗാന്ധി
കൽപ്പറ്റ: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ ഇടതുപക്ഷത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. ബിജെപി സിപിഎമ്മിനെയോ, പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെയോ വിമർശിയ്ക്കാൻ തയ്യാറാകുന്നില്ല എന്നും ഇതിന് പിന്നിലെ രാഷ്ട്രീയ കാണാതിരിയ്ക്കാനാകില്ല എന്നും രാഹുൽ ഗന്ധി വയനാട്ടിൽ പറഞ്ഞു. 'മറ്റു സംസ്ഥാനങ്ങളിലേതു പോലെ സിബിഐ കേരളത്തെ സമ്മർദ്ദത്തിലാക്കുന്നില്ല. ഇടതുപക്ഷം കേരളത്തിൽ ചെയ്യുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം, ഇവിടെ ഒരു തെരഞ്ഞെടുപ്പ് വരുന്നുണ്ട്. പ്രത്യയശാസ്ത്രങ്ങളുടെ മത്സരമാണ് അവിടെ നടക്കുക. ബിജെപി ഒരിയ്ക്കലും സിപിഎമ്മിനെയോ, പ്രധാനമന്ത്രി ഒരിയ്ക്കലും കേരള മുഖ്യമന്ത്രിയെയോ വിമർശിയ്ക്കാറില്ല. കൊൺഗ്രസ്സ് ആണ് ബിജെപിയ്ക്കെതിരെ ശബ്ദമുയർത്തുന്നത്. ഇതിന്റെ രാഷ്ടീയം കാണാതിരിയ്ക്കാനാകില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ വയനാട്ടിൽ മെഡിക്കൽ കോളേജ് ആരംഭിയ്ക്കും എന്നും രാഹുൽ ഗാന്ധി പറഞ്ഞു.