അനുബന്ധ വാര്‍ത്തകള്‍
- മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല
- സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്
- ചേര്‍ത്തുനിര്‍ത്തുമെന്നത് സര്‍ക്കാര്‍ ഉറപ്പ്; ബിന്ദുവിന്റെ വീടുപണി പൂര്‍ത്തിയാക്കാനുള്ള കരാര്‍ കൈമാറി മന്ത്രി
- V.S.Achuthanandan Health Condition: വി.എസ് അച്യുതാനന്ദന്റെ നില മോശമാകുന്നു; കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് ചേരും
- ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി; ദിവസ വാടക 20000 രൂപവരെ
ഇന്നത്തേത് സൂചന മാത്രം, ഒരാഴ്ചക്കകം പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാല ബസ് സമരം
Private Bus Strike
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടുക
വ്യാജ കണ്സെഷന് കാര്‍ഡുകള്‍ തടയുക
140 കിലോമീറ്ററില്‍ കൂടുതല്‍ ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കല്‍
അനാവശ്യ പിഴ ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസുടമകളുടെ തീരുമാനം.
അതേസമയം നാളെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 10 തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും.
4 ലേബര്‍ കോഡുകള്‍ പൂര്‍ണമായും പിന്‍വലിക്കുക
കരാര്‍ തൊഴിലാളികള്‍, സ്കീം വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും, 26,000 മിനിമം വേതനം ഉറപ്പാക്കണം
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നിര്‍ത്തണം എന്നിങ്ങനെ 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ തൊഴിലാളി സംഘടനകള്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വെയ്ക്കുന്നത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
ബാങ്ക്, ഇന്‍ഷുറന്‍സ്, ടെലികോം, തപാല്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, വ്യവസായ മേഖല തൊഴിലാളികള്‍ എല്ലാവരും പണിമുടക്കില്‍ പങ്കാളികളാകും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി,എസ് ഡബ്യുഎ,എഐസിസിടിയു,എല്‍പിഎഫ്,യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.സംയുക്ത കിസാന്‍ മോര്‍ച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാല്, ആശുപത്രി പോലുള്ള അവശ്യസേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.