അനുബന്ധ വാര്‍ത്തകള്‍
- പ്രളയക്കെടുതി: കേരളത്തിന് 600 കോടിക്ക് അർഹതയുണ്ട്, ആദ്യ കേന്ദ്ര സംഘം റിപ്പോർട്ട് നൽകി
- കുറഞ്ഞ വിലയിൽ പുതിയ മാക്ബുക്കുമായി ആപ്പിൾ എത്തുന്നു
- ഇന്ന് ഉത്രാടം: ഓണത്തിന് ആഘോഷങ്ങളില്ലാതെ മലയാളികൾ
- ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഓണാഘോഷം: മുഖ്യമന്ത്രി
- ദുരിതാശ്വാസ ക്യാമ്പുകളിൽ കൈത്താങ്ങാവുന്ന വിദ്യാർത്ഥികൾക്ക് 25 ശതമാനം ഗ്രേസ് മാർക്ക് നൽകുമെന്ന് സാങ്കേതിക സർവ്വകലാശാല
പിണറായി കൂട്ടക്കൊലപാതകം: പ്രതി സൌമ്യ ജയിലിനുള്ളിൽ മരിച്ച നിലയിൽ
പിണറായിയിൽ മക്കളെയും മാതാപിതാക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി സൌമ്യ കണ്ണൂർ സബ്ജെയിലിൽ തൂങ്ങി മരിച്ച നിലയിൽ. വെള്ളിയാഴ്ച രാവിലെയോടെയാണ് സൌമ്യയെ കണ്ണൂർ വനിതാ സബ്ജെയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂത്ത മകൾ ഐശ്വര്യയെയുടെ ദുരൂഹ മരണത്തോടെയാണ് കൂട്ടക്കൊലയെകുറിച്ച് പുറം ലോകം അറിഞ്ഞു തുടങ്ങിയത്. നാലുമാസത്തിനിടെ ഒരു വീട്ടിലുണ്ടായ മൂന്നു മരണങ്ങൾ. നാട്ടുകാരിൽ സംശയം ഉണ്ടാക്കിയിരുന്നു. ജനുവരി 21ന് ചോറിൽ എലിവിഷം നൽകി സൌമ്യ മൂത്ത മകളെ കൊലപ്പെടുത്തുകയായിരുന്നു.
തന്ത്രപരമായ പൊലീസിന്റെ ഇടപെടലകൾ മറ്റു മാതാപിതാക്കളെയും സൌമ്യ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അമ്മ കമലയെ മീൻകറിയിൽ വിഷം കലർത്തിയും. അച്ഛൻ രസത്തിൽ എലിവിഷം കലർത്തിയുമാണ് കൊലപ്പെടുത്തിയത് എന്ന് സൌമ്യ പൊലീസിനു മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 24നാണ് സൌനയയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.