ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത് സിപിഐ എന്ന് പന്ന്യൻ

മോദിയുടേത് ഫാസിസ്റ്റ് നയം: പന്ന്യൻ രവീന്ദ്രൻ

aparna| Last Modified ചൊവ്വ, 27 ഫെബ്രുവരി 2018 (08:18 IST)
ഭ്രാന്താലയം എന്നു വിളിക്കപ്പെട്ടിരുന്ന കേരളത്തെ 79 വര്‍ഷമായി ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിമറിച്ചവർ സി പി ഐക്കാർ ആണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മലപ്പുറത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പതാകജാഥ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയെ ഒന്നൊന്നായി വന്‍കിടക്കാര്‍ക്ക് കൊള്ളയടിക്കുവാന്‍ ഒത്താശ ചെയ്തു കൊടുക്കുകയാണ് മോദിയെന്നും മോദി നടപ്പിലാക്കുന്നത് ഫാസിസ്റ്റ് നയമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ പോരാടുന്ന ഇടതു മുന്നണിക്ക് മതവും ജാതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയുടെ സംസ്‌കാരം നാട്ടില്‍ നടപ്പിലാക്കുന്നതിനെതിരായി പോരാടുന്നവരാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കാരെന്നും അങ്ങനെയുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ രാജ്യത്തിന് മാതൃകയായിരിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :