അനുബന്ധ വാര്‍ത്തകള്‍
- നുണകളും കെട്ടുകഥകളും മനസ്സാക്ഷിക്കുത്തില്ലാതെ വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ല: കെ ടി ജലീൽ
- മരുന്നെന്ന പേരിൽ മയക്കുമരുന്ന് നൽകി, അമ്മയെയും മകളെയും ഭര്‍ത്താവിന്റെ സുഹൃത്ത് പീഡനത്തിനിരയാക്കി, ദൃശ്യങ്ങൾ പകർത്തി ബ്ലാക്മെയിലിങ്
- എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യം, വിദ്യാർത്ഥികൾ ചെയ്യേണ്ടത് ഇത്രമാത്രം !
- ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- ഒറ്റദിവസം 94,372 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു
ഞാനായിരുന്നു മുഖ്യമന്ത്രി എങ്കിൽ ശബരിമലയിൽ ഇങ്ങനെ ഒരു വിധി ഉണ്ടാകുമായിരുന്നില്ല: ഉമ്മൻ ചാണ്ടി
കോട്ടയം: താനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി എങ്കിൽ ഇത്തരത്തിൽ ഒരു വിധി ശബരിമലയിൽ ഉണ്ടാകുമായിരുന്നില്ല എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാതൃഭുമിയ്ക്കുവേണ്ടി സത്യൻ അന്തിക്കാട് നടത്തിയ അഭിമുഖത്തിലാണ് ശബരിമല യുവതി പ്രവേശനത്തിലെ നിലാപാട് ആവർത്തിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
'വി.എസ് അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആചാരങ്ങള്‍ക്കെതിരായ സത്യവാങ്മൂലം സർക്കാർ നൽകിയത്. എന്നാൽ 2016 ജനുവരിയില്‍ കേസെടുത്തപ്പോള്‍ പുതിയ സത്യവാങ്മൂലം ഞങ്ങള്‍ സമർപ്പിച്ചു. വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജി അത് ചൂണ്ടിക്കാട്ടുകയും ചെയ്തു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും യുഡിഎഫ് നിലപാടിന് അനുകൂലമായാണ് വിധി വന്നത്. ആചാര വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുത്. വിശ്വാസികളെ മുറിവേല്‍പ്പിക്കരുത്.' എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.