അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാർ തുറന്നു, ഇടുക്കിയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു; പുറത്തേക്കൊഴുക്കി വിടുന്നത് 10 ലക്ഷം ലിറ്റർ വെള്ളം
- മുല്ലപ്പെരിയാര്‍ ഡാം തുറന്നു; ജലനിരപ്പ് 140.15 അടി, പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം- ആളുകളെ മാറ്റിപ്പാർപ്പിച്ചു
- വീണ്ടും ജാഗ്രതാ നിര്‍ദേശം; ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു - ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും
- ദുരിതപ്പെയ്ത്ത്; മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു, മൂന്നാർ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കനത്ത മഴ; മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടി, ആദ്യഘട്ട ജാഗ്രത നിർദ്ദേശം നൽകി
പെയ്‌തൊഴിയാതെ മഴ; മുല്ലപ്പെരിയാർ പരമാവധി സംഭരണശേഷിയിലേക്ക്, സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാൻ നീക്കം
പെയ്‌തൊഴിയാതെ മഴ; മുല്ലപ്പെരിയാർ പരമാവധി സംഭരണശേഷിയിലേക്ക്, സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാൻ നീക്കം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. അതേസമയം, കൂടുതൽ വെള്ളം തുറന്നുവിടാൻ തമിഴ്‌നാട് സർക്കാർ വിസമ്മതം പ്രകടിപ്പിക്കുകയാണ്. കൂടാതെ, സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാനാണ് നീക്കം.
സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയർത്താം. ആ ജലനിരപ്പ് എത്തിക്കാനാണ് തമിഴ്നാടിന്റെ ശ്രമം. എന്നാൽ അത് വലിയ സുരക്ഷാ ഭീഷണിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നീരൊഴുക്ക് കൂടിയതുകാരണം, ചെറുതോണി ഡാമിലെ ഷട്ടറുകൾ ഇതിനകം തന്നെ തുറന്നിട്ടായിരുന്നു. അതേസമയം തന്നെയാണ് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളവും ഇപ്പോൾ ചെറുതോണിയിലേക്ക് എത്തുന്നത്.
സെക്കൻഡിൽ 13,93,000 ലീറ്റർ വെള്ളമാണ് മുല്ലപ്പെരിയാറിൽ ഒഴുകിയെത്തുന്നത്. എന്നാൽ തുറന്നുവിടുന്നത് വളരെ കുറഞ്ഞ അളവ് മാത്രമാണ്. അതുകൊണ്ടുതന്നെ ജലനിരപ്പ് ഉടൻതന്നെ 142 അടുയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഡാമിന്റെ സ്പിൽവേ തുറന്ന് ഉയർന്ന തോതിൽ വെള്ളം വിടുന്നതാണെന്ന് ഇടുക്കി ജില്ലാ കലക്‌ടർ. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കലക്‌ടർ അറിയിച്ചു.