അനുബന്ധ വാര്‍ത്തകള്‍
- ശബരി പാതയും യാഥാര്‍ഥ്യമാകുന്നു; കിഫ്‌ബി വഴി 1900 കോടി സര്‍ക്കാര്‍
- 'മമ്മൂക്ക... അതാണ് ആ മനുഷ്യൻ, എന്റെ കണ്ണ് നിറഞ്ഞുപോയി'; വൈകാരിക കുറിപ്പുമായി പ്രശാന്ത് വാസുദേവ് നായർ
- LDF Government: ക്ഷേമ പെന്ഷന് 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്ഷന് പ്രഖ്യാപിച്ചു
- ചേര്‍ത്തുനിര്‍ത്തുമെന്നത് സര്‍ക്കാര്‍ ഉറപ്പ്; ബിന്ദുവിന്റെ വീടുപണി പൂര്‍ത്തിയാക്കാനുള്ള കരാര്‍ കൈമാറി മന്ത്രി
- സുരേഷ് ഗോപിയുടെ സര്‍ക്കാര്‍ പ്രശംസ; തൃശൂര്‍ ബിജെപിയില്‍ മുറുമുറുപ്പ്
'രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്'; പെരുമ്പളം പാലം യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കിട്ട് മമ്മൂട്ടി
"സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം"
mammotty
മമ്മൂട്ടിയുടെ വാക്കുകൾ
"രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്... ദൂരമല്ല... ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ... സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ... ഒരു വിവാഹാലോചന വന്നാൽ പോലും 'അക്കരെ' എന്ന ദൂരം വില്ലനായ നിമിഷങ്ങൾ… ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്.
എന്റെ നാടായ ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ... ഇപ്പോൾ അവയെല്ലാം ഒരു നാടായി. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും... പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ! എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!" എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.
ആറര കിലോമീറ്റർ നീളവും രണ്ടുകിലോമീറ്റർ വീതിയുമുള്ള വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപാണ് പെരിമ്പളം ദ്വീപ്. കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളംപാലം കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.