അനുബന്ധ വാര്‍ത്തകള്‍
- ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ത്രി എം എം മണിയെപ്പോലെ തമാശയാക്കരുതെന്ന് ഉമ്മന്‍ചാണ്ടി
- സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്; വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് എം എം മണി
- വിവാദപ്രസ്താവനയുമായി എം എം മണി: നൂറ്റാണ്ടുകൂടുമ്പോള് പ്രളയം വരും, കുറേപേര്‍ മരിക്കും, കുറേപേര്‍ ജീവിക്കും!
- സംസ്ഥാനത്തെ 28 അണക്കെട്ടുകൾ തകരാറിൽ?
- ചാലക്കുടി പുഴയിലെ പ്രളയത്തെ പ്രതിരോധിക്കാൻ അതിരപ്പള്ളിയിൽ ഡാം വേണം: എം എം മണി
അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ട് ആരും മരിച്ചിട്ടില്ല: എം എം മണി
അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ട് ആരും മരിച്ചിട്ടില്ല: എം എം മണി
അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി. അണക്കെട്ടുകളിലെ അധിക ജലം മാത്രമാണ് ഒഴുക്കിവിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്‌ചവന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പവര്‍ഹൗസുകളിലെ കേടുപാടുകളാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം അല്ലാതെ വെള്ളമില്ലാത്തതല്ല. നിലവില്‍ ഇടുക്കി ഡാമില്‍ ഉണ്ടായിരുന്ന വെള്ളം അതിൽ തന്നെയുണ്ട്. വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരും. ചില നിയന്ത്രണങ്ങളൊക്കെ അപ്പോൾ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
നൂറ്റാണ്ടുകൾ കൂടുമ്പോൾ പ്രളയം വരുമെന്നും അതിൽ കുറേപ്പേർ ജീവിക്കും, കുറേപ്പേർ മരിക്കും,
പ്രതിപക്ഷം പറയുന്നതുപോലെ പ്രളയം മനുഷ്യ സൃഷ്ടിയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.