അനുബന്ധ വാര്‍ത്തകള്‍
- മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
- പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍
- ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു
- ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്
- വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ
കോഴിക്കോട് : എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 3 പേർ പിടിയിലായി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, നടുവട്ടം, ബേപ്പൂർ, നല്ലളം, മാത്തോട്ടം, ചക്കുംകടവ്, പന്തീരാങ്കാവ്, പെരുമണ്ണ എന്നീ ഒൻപത് കേന്ദ്രങ്ങളിൽ ഒരേ സമയത്തായിരുന്നു മിന്നൽ റെയ്ഡ്.
മണ്ണൂർ വളവിൽ നിന്ന് ഷാലു (33), നടുവട്ടത്തു നിന്ന് നൗഷാദ് (48), പെരിമണ്ണയിൽ നിന്ന് അമൽ പ്രകാശ് (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 12350 രൂപയും 3 മൊബൈൽ ഫോണുകളും എഴുത്തു കടലാസുകളും പിടിച്ചെടുത്തു.
നഗരത്തിലെ വിവിധ മേഖലകളിൽ വ്യാപകമായി ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടക്കുന്ന വിവരം അറിഞ്ഞ് ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ സിദ്ദിഖിൻ്റ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും അതത് സ്ഥലത്തെ പോലീസ് ഇൻസ്പക്ടർമാരും ചേർന്നാണ് റെയ്ഡ് നടത്തിയത്