മാവോയിസ്റ്റ് വേട്ടയിൽ പശ്ചാത്താപമില്ല, മലയാളികളുടെ ഭീകരബന്ധത്തിൽ ആശങ്ക, കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായെന്ന് ബെ‌ഹ്‌റ

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ജൂണ്‍ 2021 (12:06 IST)
മലയാളിക‌ളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്നും കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറിയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ഇല്ലെന്ന് പറയാനാകാത്ത സ്ഥിതിയാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബെഹ്റ വ്യക്തമാക്കി.

വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയ വത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ടെന്ന് പറഞ്ഞ ബെഹ്റ ഇതിന്റെ എല്ലാ വിശദാംശങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞു. സ്വർണക്കടത്ത് തടയാൻ മഹാരാഷ്ട്ര മാതൃകയിൽ നിയമം കൊണ്ടുവരുമെന്നും സംരക്ഷിത വനിങ്ങളിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ലെന്നും മാവോയിസ്റ്റ് വേട്ടയിൽ പശ്ചാത്താപമില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.

മാവോയിസ്റ്റ് ഭീഷണി നേരിടാനായി ഹെലികോപ്റ്റർ ഉപയോഗിച്ചതിനെയും ബെഹ്‌റ ന്യായീകരിച്ചു.
മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ടെന്നും രാജ്യസുരക്ഷയ്ക്കാണോ ചിലവിനാണോ നിങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ബെഹ്‌റ ചോദിച്ചു.
ബിജെപിയുടെ ആൾ ആണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. കേരളാ പോലീസ് രാജ്യത്തെ തന്നെ മികച്ച പോലീസ് സേനകളിൽ ഒന്നായെന്നും അഞ്ചു വർഷത്തെ പ്രവർത്തനം ജനങ്ങൾ തന്നെ വിലയിരുത്തട്ടെയെന്നും ബെഹ്‌റ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :