അനുബന്ധ വാര്‍ത്തകള്‍
- സിപിഐ മന്ത്രിമാരുടെ സാധ്യതാ പട്ടികയായി; തൃശൂരില്‍ നിന്ന് കെ.രാജന്
- "വിമർശനം ശക്തം" സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കും
- 'പ്രതിസന്ധികള്‍ക്ക് മുന്പില് പതറാത്ത നന്ദു'; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി
- ലോക്ക്ഡൗൺ മേയ് 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
- കടിഞ്ഞാണ്‍ പിണറായിയുടെ കൈയില്‍, കൂടെനിന്ന് കോടിയേരി; നല്ല കുട്ടികളായി ഘടകകക്ഷികള്‍
മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുക മുഖ്യമന്ത്രി
മന്ത്രിസഭാ രൂപീകരണം പുരോഗമിക്കുന്നു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളില്‍ തീരുമാനമായി. സിപിഎമ്മിന് 12 മന്ത്രിമാരും സ്പീക്കര്‍ പദവിയും ലഭിക്കുമ്പോള്‍ സിപിഐക്ക് കിട്ടുക നാല് മന്ത്രി സ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്. സത്യപ്രതിജ്ഞ ചടങ്ങ് ഏറ്റവും ലളിതമായി ആളുകളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ട് നടത്താന്‍ തീരുമാനമായി. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കുമെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് പറഞ്ഞു.