അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി വേണം
- കാട്ടുകള്ളൻമാരെ തുറന്നുകാട്ടുകയാണ് ചെയ്തത്, ജീവനക്കാരെ ആക്ഷേപിച്ചട്ടില്ല: ബിജു പ്രഭാകർ
- 100 കോടി കാണാനില്ല, കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേടെന്ന് ബിജു പ്രഭാകർ
- കെഎസ്ആര്‍ടിസിയില്‍ വന്‍ ക്രമക്കേട്; 100കോടി രൂപ കാണാനില്ലെന്ന് എംഡി
- വിദ്യാര്‍ത്ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്സഷന് കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റ് വരുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റ് വരുന്നു നിലവിലെ കോവിഡ് മാനദണ്ഡങ്ങളും മറ്റും പരിഗണിച്ചാണ് ഈ രീതി നടപ്പാക്കാന്‍ അധികാരികള്‍ തയ്യാറാവുന്നത്. ഇതോടെ കണ്ടക്ടര്‍ക്കുള്ള സീറ്റ് മറ്റു യാത്രക്കാരുമായി പങ്കുവയ്ക്കേണ്ടിവരില്ല.
പ്രത്യേകിച്ച് വനിതാ കണ്ടക്ടറാണെങ്കില്‍ മറ്റുള്ളവരുമായി സീറ്റു പങ്കുവയ്ക്കുന്നത് സുരക്ഷിതത്വത്തെ ബാധിക്കുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ചില യാത്രക്കാര്‍ മദ്യപിച്ച് എത്തുന്നത് പലപ്പോഴും പ്രശ്നമായി തീരാറുണ്ട്. ഇതും ഒഴിവാക്കാന്‍ കഴിയും.
ചില ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ ഇപ്പോള്‍ തന്നെ കണ്ടക്ടര്‍ക്ക് സിംഗിള്‍ സീറ്റാണുള്ളത്. ഇത് കൂടാതെ ഡ്രൈവര്‍ ക്യാബിനും ഒഴിവാക്കുന്നതാണ് സൂചനയുണ്ട്.