ബോംബ് എറിഞ്ഞ് ഭീഷണി: നാലു പേര്‍ പിടിയില്‍

കോതമംഗലം| Sajith| Last Modified തിങ്കള്‍, 25 ജനുവരി 2016 (13:56 IST)
ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം ആക്രമണം നടത്തിയ കേസുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങൂര്‍ നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്പില്‍ അമല്‍ (22), വേങ്ങൂര്‍ അരുവ പാറ മാലി കുടി ബേസില്‍ (19), വേങ്ങൂര്‍ കണ്ണംച്ചേരിമുകള്‍ കുറുപ്പാലില്‍ റോജി (19), ചേലക്കര അടക്കാത്തോട് കൊച്ചുപുരക്കല്‍ വില്‍സണ്‍ (24) എന്നിവരെയാണ് ഞായറാഴ്ച പൊലീസ് പിടികൂടിയത്. കേസിലെ പ്രധാന പ്രതി മുടക്കുഴ മറ്റപ്പാടന്‍ ലിയോ വര്‍ഗീസ് (19) നേരത്തേ പിടിയിലായിരുന്നു.

ജനുവരി ആറാം തീയതി ആയിരൂര്‍ പാടത്ത് കാറിലെത്തി മറ്റൊരു കാറില്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തിയ
ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണിവര്‍. കാറില്‍ ബോംബെറിഞ്ഞ ശേഷം ഇവര്‍ ആശുപത്രി കവലയിലൂടെ പോയവരെ വടിവാളുകൊണ്ട് ആക്രമിക്കുകയും ചെയ്തു. എന്നാല്‍ ആളുമാറിയാണ് ആക്രമണം എന്ന് മനസിലാക്കിയ സംഘം പിന്നീട് ഓടിയൊളിച്ചു.

കേസിലെ പ്രതികളായ അമല്‍, ബേസില്‍ എന്നിവര്‍ക്കെതിരെ കുറുപ്പംപടി പൊലിസ് സ്‌റ്റേഷനില്‍ നിരവധി കേസുകള്‍ നിലവിലുണ്ട് എന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :