രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് കോടിയേരി, കാലം 57-59 അല്ലെന്നോർക്കണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (12:53 IST)
വിരുദ്ധ സമരത്തിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരത്തിന് ആലോചന നടക്കുൻനുവെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ, മതമേലധ്യക്ഷൻ, സാമുദായ നേതാവ് എന്നിവർ സിൽവർ ലൈൻ സമര കേന്ദ്രത്തിലെത്തിയെന്നും കാലം 57-59 അല്ലെന്ന് ഓർത്ത് വേണം ഇതെല്ലാം ചെയ്യാനെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സ്ത്രീകൾക്കെതിരായി അതിക്രമം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ സ്ത്രീകളെ പരമാവധി സമരരംഗത്ത് ഇറക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്. ഇത് ഒഴിവാക്കണം. സിൽവർ ലൈനിനെതിരെയുള്ള കല്ലുപറിക്കൽ സമരം പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :