ഫോര്‍ട് കൊച്ചി ബോട്ടപകടം: മരണം പത്ത് ആയി

കൊച്ചി| JOYS JOY| Last Updated: വെള്ളി, 28 ഓഗസ്റ്റ് 2015 (08:50 IST)
കൊച്ചിയില്‍ കഴിഞ്ഞദിവസം ഉണ്ടായ ബോട്ടപകടത്തില്‍ മരണം പത്ത് ആയി. കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. കുമ്പളങ്ങി സ്വദേശി ഫൗസിയ, കൊച്ചി നസ്രേത്ത് സ്വദേശി പീറ്ററിന്റെ മകന്‍ ഷില്‍ട്ടണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

ഫൗസിയയുടെ മൃതദേഹം കമാലക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ഷില്‍ട്ടന്റേത് എല്‍ എന്‍ ജി ടെര്‍മിനല്‍ ഭാഗത്ത് നിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് കണ്ടെടുത്തത്. വൈപ്പിനില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പോയി മടങ്ങി വരികയായിരുന്നു രണ്ടുപേരും.

വ്യാഴാഴ്ച കണ്ണമാലി ചന്തക്കടവ് പുത്തന്‍തോട് ആപത്ശ്ശേരി കുഞ്ഞുമോന്റെ മകള്‍ സുജീഷ(18), ഫോര്‍ട്ട്കൊച്ചി വെളിചന്ദ്രാലയത്തില്‍ വിജയന്‍ (60) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

മഹാരാജാസ് കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ സുജിഷയുടെ അമ്മയും അങ്കണവാടി അധ്യാപികയും സിന്ധുവിന്റെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു. അതേസമയം, ദുരന്തത്തിനു കാരണമായ മത്സ്യബന്ധന ബോട്ടിന്‍റെ സ്രാങ്ക് കണ്ണമാലി സ്വദേശി ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :