അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് നാളെ ശക്തമായ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്
- അന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും കൂട്ടുനിന്നു, എത്രകാലം കഴിഞ്ഞാലും ആൻ്റണി മാപ്പ് അർഹിക്കുന്നില്ല: സി കെ ജാനു
- സപ്ലൈകോ സാധനങ്ങളുടെ വില കുറയ്ക്കുന്നു
- രാഹുലിൽ നിന്നും പാർട്ടി പരസ്യമായി അകലം പാലിക്കണമായിരുന്നു, കെപിസിസി- ഡിസിസി ഭാരവാഹി യോഗത്തിൽ വിമർശനവുമായി വി ടി ബൽറാം
- മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ , 841 കോടി അനുവദിച്ചതായി ധനമന്ത്രി
തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ,ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ആരംഭിക്കും. ഇതിനായി 841 രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം പെന്ഷന് തുകയായി ലഭിക്കുന്നത്.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി ചെലവിട്ടത്.