അനുബന്ധ വാര്‍ത്തകള്‍
- സിൽവർ ലൈനോട് യോജിപ്പില്ല: വീടുകയറിയുള്ള പ്രചാരണത്തിനിടെ സിപിഐഎം പ്രാദേശിക നേതാവ്
- സിൽവർലൈൻ സർവേയുമായി മുന്നോട്ട് പോകാം: സംസ്ഥാന സർക്കാരിന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്
- സിൽവർ ലൈൻ ഉപേക്ഷിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് ശ്രീലങ്കയുടെ വിധി: കെ സുരേന്ദ്രൻ
- അലൈൻമെന്റ് മാറ്റിയിട്ടില്ല, മാപ്പ് വ്യാജം: വിശദീകരണവുമായി കെ-റെയിൽ
- സിൽവർലൈൻ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
കെ-റെയിലിനെതിരായ രണ്ട് ഹർജികൾ തള്ളി, സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഹൈക്കോടതി
കെ-റെയിലിനെതിരായ ഹർജികൾ തള്ളി ഹൈക്കോടതി. പദ്ധതിക്കായി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ച് സമർപ്പിച്ച രണ്ട് ഹർജികൾ ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന് തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി അംഗീകരിച്ചു.
കെ റെയിൽ പ്രത്യേക റെയിൽവേ പദ്ധതിയാണ്. അതിനാൽ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് പ്രത്യേക പദ്ധതിയല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ്, പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.