'കോണ്‍ഗ്രസിനെതിരെയും ബിജെപിക്കെതിരെയും വാര്‍ത്ത ചെയ്യാന്‍ പ്രത്യേക ടീം'; ഏഷ്യാനെറ്റിനെതിരെ സുരേന്ദ്രന്‍, കത്ത് പുറത്തുവിട്ടു

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 15 മെയ് 2021 (10:48 IST)

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി പിആര്‍ വര്‍ക്ക് ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ടീമുകളെ തയ്യാറാക്കിയിരുന്നെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍ഗ്രസിനെതിരെയും ബിജെപിക്കെതിരെയും വാര്‍ത്തകള്‍ നല്‍കാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് പ്രത്യേക ടീമുകളെ നിയോഗിച്ചിരുന്നതായി സുരേന്ദ്രന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്ററുടേത് എന്ന രീതിയില്‍ ഒരു കത്തും സുരേന്ദ്രന്‍ പുറത്തുവിട്ടിട്ടുണ്ട്. കോണ്‍ഗ്രസിനെതിരെയും ബിജെപിക്കെതിരെയും വാര്‍ത്ത നല്‍കണമെന്ന് ഈ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതായി കാണാം.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം വായിക്കാം


' Dear All,

As Editor instructed, its time to start real political stories. The election is the most appropriate time for gossips, speculations, analysis, and of course factual reporting. Besides existing arrangements, we are forming special teams for political stories. All assigned have to nurture osurces, pan Kerala, and start doing stories.

For Congress and UDF-- Shibukumar, Kamalesh, Syam, and Bidin will be the Team

For BJP -- Kamalesh, Sandeep, and Joshy will be the Team.

You are supposed to do stories from your bureau/region as usual and state stories, especially for this period. Constituency change speculations, inner-party discussions, rifts, preparations etc shall come as stories. All may not be 'confirmed ' news but as Editor pointed out, this is the flavour of present time rather, we have to make it os. All seniors in this loop will help you with contributions. So kindly start immediately, don't fail us as we have great expectations.

Sindhu.....'

തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയന്‍ മനസിലാക്കണം. റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഈ മെയിലില്‍ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ടീമിനെ ഉണ്ടാക്കിയവര്‍ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല.

താങ്കള്‍ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സര്‍വ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആര്‍. ഏല്‍പ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവില്‍ നിന്ന് പരസ്യ ഇനത്തില്‍ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കള്‍ക്കുമാത്രമേ പറയാനാവൂ. താങ്കളുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ താത്വികാചാര്യന്റെ മകനെ മുന്‍നിര്‍ത്തി എ. കെ. ജി സെന്ററില്‍ നടത്തിയതുപോലുള്ള ഒത്തുതീര്‍പ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തല്‍ക്കാലം താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :