അനുബന്ധ വാര്‍ത്തകള്‍
- ഈദ് ഉല് ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോര്‍ ഡെലിവറി: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
- കൊവിഡിന്റെ രണ്ടാം തരംഗം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
- മെയ് 13 മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു
- 143 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 9.93 ലക്ഷത്തിലധികം പേര്
- നിങ്ങൾക്ക് വെളിവുണ്ടെങ്കിൽ രോഗമുള്ളവരെ വീട്ടിലിരുത്തുക, അവർക്ക് അരി നൽകുക: കേരളത്തിലെ ആദ്യ ലോക്ക്ഡൗൺ നിർദേശം നൽകിയത് ഗൗരിയമ്മ
ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകില്ല, കെ സുരേന്ദ്രന് ദേശീയനേതൃത്വത്തിന്റെ പിന്തുണ
നിയമസഭാ തിരെഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാനനേതൃത്വത്തിനെതിരെ നടപടിയെടുക്കില്ലെന്ന് കേന്ദ്രനേതൃത്വം. കൊവിഡ് വ്യാപനവും ന്യൂനപക്ഷ ഏകീകരണവുമാണ് തിരെഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് തീരുമാനം.
സംസ്ഥാനത്തെ തിരെഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തലത്തിൽ അഴിച്ചുപണി നടത്തണമെന്ന് ബിജെപിയിലെ ചില മുതിർന്ന നേതാക്കാൾ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോൾ സംസ്ഥാന നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന അധ്യക്ഷന്റെ ഹെലികോപ്റ്റർ യാത്രയും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതും കേന്ദ്രത്തിന്റെ തീരുമാനമായിരുന്നു പറഞ്ഞ് കേന്ദ്രം സുരേന്ദ്രന് പിന്തുണ നൽകി. അതേസമയം സംസ്ഥാനത്തിനകത്തെ ബിജെപിയുടെ പല ജില്ലാ യോഗങ്ങളിൽ കെ.സുരേന്ദ്രനും വി.മുരളീധരനുമെതിരെ രൂക്ഷവിമർശനം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഏകോപനം പാളിയെന്നാണ് ഇരുവർക്കുമെതിരായ ആക്ഷേപം.