അനുബന്ധ വാര്‍ത്തകള്‍
- Suresh Gopi: സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു, കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന് സൂചന
- Rahul Gandhi: 2019 ല്‍ രക്ഷിച്ച സീറ്റ് ! വയനാട് വിടാന്‍ രാഹുലിന് വിഷമം; പകരം പ്രിയങ്കയോ?
- വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നത് കോണ്‍ഗ്രസ്, തൃശൂരിലെ ജനം ബുദ്ധിയുള്ളവരെന്ന് പത്മജ
- തൃശൂരില്‍ കോണ്‍ഗ്രസിന്റെ 86,000 വോട്ട് കുറഞ്ഞു, സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,000, ബാക്കി കണക്ക് കൂട്ടിക്കോളു: എം വി ഗോവിന്ദന്
- തൃശൂര്‍ ബിജെപിക്ക് തുറന്നുകൊടുത്തത് ടി എന്‍ പ്രതാപനും ഡിസിസി പ്രസിഡന്റും, തൃശൂരില്‍ നേതൃത്വത്തിനെതിരെ പോസ്റ്റര്‍
മെരുങ്ങാതെ മുരളീധരൻ, കെപിസിസി നേതൃസ്ഥാനം ആവശ്യപ്പെട്ടേക്കും
K muraleedharan, INC
രാഹുല്‍ ഗാന്ധി റായ് ബറേലി മണ്ഡലത്തിലും വിജയിച്ചതോടെ ഒഴിവ് വരുന്ന വയനാട് സീറ്റാണ് ഫോര്‍മുലയെങ്കിലും ഇനി തിരെഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്നാണ് മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്. വയനാട് ലോകസഭാ മണ്ഡലത്തിലേക്ക് പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായി എ ഐ സിസി തീരുമാനം വരാന്‍ സാധ്യതയുണ്ടെന്നിരിക്കെ കെപിസിസി അധ്യക്ഷസ്ഥാനം മുരളീധരന്‍ ആവശ്യപ്പെടാനാണ് സാധ്യത. തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി മുരളീധരന്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസും പരാജയത്തിന്റെ ഉത്തരവാദിത്വം തൃശൂര്‍ ഡിസിസിക്കാണെന്ന് വ്യക്തമാക്കി. ഇതോടെ തോല്‍വിയില്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
ശക്തമായ ത്രികോണമത്സരമുണ്ടാകുമെന്ന നിലയില്‍ രാജ്യം ഉറ്റുനോക്കിയിരുന്ന തൃശൂരില്‍ സുരേഷ് ഗോപി 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് വന്‍ പ്രതീക്ഷയോടെ കളത്തിലിറക്കിയ മുരളീധരന്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെയാണ് തൃശൂരിലെ കോണ്‍ഗ്രസില്‍ കലഹമാരംഭിച്ചത്.