അനുബന്ധ വാര്ത്തകള്
- വോട്ടെണ്ണലിൽ 12 സീറ്റിൽ അട്ടിമറിയെന്ന് ആർജെഡി, മൂന്നു സീറ്റുകളീൽ റീ കൗണ്ടിങ് വേണമെന്ന് സിപിഐഎംഎൽ
- ഇഞ്ചോടിഞ്ച് പോരാട്ടം: ഒടുവിൽ ബിഹാറിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച, ആർജെഡി വലിയ ഒറ്റക്കക്ഷി
- കുട്ടികളുടെ ഭക്ഷണം: അമ്മമാർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിയ്ക്കണം !
- ഈ ലക്ഷണങ്ങൾ തികഞ്ഞ സ്ത്രീകൾ ഭാഗ്യശാലികൾ, അറിയു !
- ഒറ്റ ദിവസംകൊണ്ട് കുറഞ്ഞത് 1,200 രൂപ: പവന് വില 37,680 ലേയ്ക്ക് താഴ്ന്നു
കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്തത് 14 മണിക്കൂർ, ഇന്ന് വീണ്ടും ഹാജരാകും
കോഴിക്കോട്: പ്ലസ്ടു ബാച്ച് അനുവദിയ്ക്കാൻ കോഴ വാങ്ങി എന്ന കേസിൽ മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിയെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റ് 14 മണിക്കൂർ ചോദ്യം ചെയ്തു. ഇന്ന് വീണ്ടും എഎൽഎ ഇഡിയ്ക്ക് മുന്നിൽ ഹാജരാകും. എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറി എന്നും, ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുണ്ട്, അത് നാളെ നൽകും എന്നുമായിരുന്നു ചൊവ്വാഴ്ച ചോദ്യം ചെയ്യാൽ പൂർത്തിയായ ശേഷം കെ എം ഷാജി പ്രതികരിച്ചത്.
കേസ് അന്വേഷിയ്ക്കുന്നത് ഇത്തരാവാദപ്പെട്ട ഏജൻസിയാണ് രാഷ്ട്രീയ നീക്കങ്ങൾ പോലെയല്ല, സ്വാഭാവികമായ സംശയങ്ങളാണ് അവരുടേത്. അത് ദുരീകരിയ്ക്കേണ്ട ബാധ്യത തനിയ്ക്കുണ്ട്. രാഷ്ട്രീയ സ്വാധീനം ഇഡിയുടെ ചോദ്യം ചെയ്യലിൽ ബധിയ്ക്കില്ല എന്നും കെഎം ഷാജി പറഞ്ഞു. അഴിക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിയ്ക്കാൻ 2017ൽ 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന കേസിലാണ് ഇഡി കെഎം ഷാജിയെ ചോദ്യം ചെയ്യുന്നത്. എംഎൽഎയുടെ ഭാര്യ തിങ്കളാഴ്ച കോഴിക്കോട്ടെ ഇഡി ഓഫീസിലെത്തി മൊഴി നൽകിയിരുന്നു.