അനുബന്ധ വാര്‍ത്തകള്‍
- ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തെരുവിലിറങ്ങി മലയാള സിനിമാ താരങ്ങൾ
- ഒരു നാട്ടില്‍ ഒരു ഭരണകൂടം ഉണ്ടെന്നത് ഇത്രയും നല്ലതരത്തില്‍ അനുഭവപ്പെട്ട മുഹൂര്‍ത്തങ്ങള്‍ അപൂര്‍വ്വമല്ലേ ഉണ്ടാകാറുള്ളൂ? - ശ്രീജിത്ത് ദിവാകരന് ചോദിക്കുന്നു
- ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു
- പ്രളയം മനുഷ്യനുണ്ടാക്കിയത്, ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നു; സർക്കാരിനും കെഎസ്ഇബിക്കുമെതിരെ രമേശ് ചെന്നിത്തല
- വീട് വൃത്തിയാക്കുന്നതിനിടെ ഏഴാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു
തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്റെ മകളുടെ വിവാഹത്തിന് ആർഭാടങ്ങളില്ല; കരുതിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്
തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്റെ മകളുടെ വിവാഹത്തിന് ആർഭാടങ്ങളില്ല; കരുതിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്
തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു മകളുടെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.സെപ്തംബർ രണ്ടിന് നടക്കാനിരിക്കുന്ന മകളുടെ കല്ല്യാണം ലളിതമാക്കാൻ തീരുമാനിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പണം കൈമാറുകയായിരുന്നു.
അതേസമയം സിപിഐഎമ്മിന്റെ മുഴുവന്‍ എംഎല്‍എമാരും അവരുടെ ഒരു മാസത്തെ ശമ്പളവും അലവന്‍സുകളും, മുന്‍ എംഎല്‍എമാര്‍ അവരുടെ ഒരുമാസത്തെ പെന്‍ഷനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രളയത്തെ തുടര്‍ന്നുള്ള സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി സിപിഎം 16.5 കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചു.