അനുബന്ധ വാര്‍ത്തകള്‍
- 45 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കും ഇനി സൗജന്യ നിരക്കില്‍ ബസ് യാത്ര
- ബാലികയെ പീഡിപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ
- കഞ്ചാവ് നട്ടുവളർത്തിയ രണ്ടു അതിഥി തൊഴിലാളികൾ അറസ്റ്റിൽ
- സംസ്ഥാനത്ത് കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും പടരുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
- നേട്ടം കൂട്ടായിട്ടുള്ളതാവുമ്പോള്‍ കോട്ടത്തിലും കൂട്ടുത്തരവാദിത്തം കാണുമല്ലോ; പിപിഇ കിറ്റ് അഴിമതിയില്‍ മുഖ്യമന്ത്രിക്കെതിരെ കുമ്മനം
മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു, ഇറച്ചി വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്ന് ആള് വരുമെന്ന് പറഞ്ഞു; ഷാഫിയുടെ വെളിപ്പെടുത്തലുകള്‍
മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നാണ് ഷാഫി വാഗ്ദാനം ചെയ്തത്
ഇലന്തൂര്‍ നരബലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി. നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിങ്ങിനോടും ലൈലയോടും പറഞ്ഞിരുന്നതായി ഷാഫി പൊലീസിനോട് വെളിപ്പെടുത്തി.
മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നാണ് ഷാഫി വാഗ്ദാനം ചെയ്തത്. ഇതിനായി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഷാഫി വിശ്വസിപ്പിച്ചു. മനുഷ്യമാംസം വിറ്റു കിട്ടുന്ന പണം കൊണ്ട് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഭഗവല്‍ സിങ്ങിനോടും ലൈലയോടും പറഞ്ഞു. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്ന് ആള് വരുമെന്ന് പറഞ്ഞിരുന്നു. മാംസം വാങ്ങാന്‍ ആള് വരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടത്.