അനുബന്ധ വാര്‍ത്തകള്‍
- മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുന്നു
- തെരുവ് നായ നിയന്ത്രണം; എ ബി സി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ്
- ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
- വാഹന നമ്പർ കൈകൊണ്ട് മറച്ചു ഹെൽമറ്റില്ലാതെ യാത്ര ചെയ്ത വിരുതനു 13000 രൂപാ പിഴ
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴ; കണക്കുകള്‍ ഇങ്ങനെ
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കാസര്‍ഗോഡ് ബായാറില്‍ 24 മണിക്കൂറിനിടെ 17 സെന്റിമീറ്ററും എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ 16 സെന്റിമീറ്ററും മഴ പെയ്തതായി കാലാവസ്ഥ വകുപ്പിന്റെ മാപിനികളില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ ഏഴ് സെന്റിമീറ്റര്‍ പെയ്താല്‍ പോലും ശക്തമായ മഴയാണ്.
കണ്ണൂര്‍ വിമാനത്താവളം - 15 സെന്റിമീറ്റര്‍
മട്ടന്നൂര്‍ - 15 സെന്റിമീറ്റര്‍
കണ്ണൂര്‍ സിറ്റി - 14 സെന്റിമീറ്റര്‍
പൊന്നാനി - 14 സെന്റിമീറ്റര്‍
ഇരിക്കൂര്‍ - 12 സെന്റിമീറ്റര്‍
പാലക്കാട് തൃത്താല - 10 സെന്റിമീറ്റര്‍
കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് - 9 സെന്റിമീറ്റര്‍
തിരുവനന്തപുരം വര്‍ക്കല - 8 സെന്റിമീറ്റര്‍
മലപ്പുറം തവനൂര്‍ - എട്ട് സെന്റിമീറ്റര്‍
കോട്ടയം, പട്ടാമ്പി, പെരിന്തല്‍മണ്ണ, വടകര - ഏഴ് സെന്റിമീറ്റര്‍