ആറുമാസത്തിനിടെ ഏഴുതവണ സ്വർണം കടത്തി, മുഖ്യ കണ്ണി സന്ദീപെന്ന് കസ്റ്റംസ്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 10 ജൂലൈ 2020 (10:34 IST)
നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിലെ മുഖ്യകണ്ണി സന്ദീപെന്ന് കസ്റ്റംസ്. കേസിൽ പിടിയിലായ സരിത് മൂന്നാം കണ്ണി മാത്രമാണ് എന്നാണ് കസ്റ്റംസിന്റെ നിഗമനം. കസ്റ്റംസ് പരിശോധിയ്ക്കാൻ സാധ്യതയില്ലാത്ത തരത്തിൽ സ്വർണം കടത്താൻ പദ്ധതികൾ ഒരുക്കിയത് സന്ദീപ് നായരാണ് എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽനിന്നും കസ്റ്റംസ് കണ്ടെത്തിയിരിയ്ക്കുന്നത്.

ആറുമാസത്തിനിടെ ഏഴുതവണ സ്വർണം കടത്തിയതായും ബോധ്യപ്പെട്ടു. കേസിന്റെ അന്വേഷണ ചുമതല എൻഐഎയ്ക്ക് നൽകി സ്വർണക്കടത്തിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കുണ്ടുണ്ടോ എന്നും ഇതിലൂടെ ലഭിയ്ക്കുന്നപണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിയ്ക്കുന്നുണ്ടോ എന്നതടക്കം എൻഐഎ പരിശോധിയ്ക്കും. കേരളത്തിലെ മറ്റു സ്വർണക്കടത്ത് കേസുകളും എൻഐഎ അന്വേഷിയ്ക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് കേസ് നിരീക്ഷിച്ചുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :