അനുബന്ധ വാര്‍ത്തകള്‍
- ഒടുവില്‍ 'ആടുജീവിതം' കേരളത്തിലെത്തി; എത്തിയത് പൃഥ്വിരാജ് ഉള്‍പ്പെടെ 58 പേരടങ്ങിയ സംഘം
- അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു; കരമനയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
- സംസ്ഥാനത്തെ ആറുജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
- ജിങ്കാനും ബ്ലാസ്റ്റേഴ്സും വഴിപിരിഞ്ഞു, പ്രിയതാരത്തിന്റെ 21-ാം നമ്പര്‍ ജേഴ്സി പിൻവലിച്ച് ക്ലബിന്റെ ആദരം
- രാജീവ് ദേവരാജ് ന്യൂസ് 18 വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍
'കോടികള്‍ ചെലവാക്കി തീറ്റിപോറ്റുന്ന സ്തുതിപാഠകരായ ഉപദേശകരാണ് കേരള ഭരണം നിയന്ത്രിക്കുന്നത്'; സര്‍ക്കാരിനെ വിമര്‍ശിച്ച് പാലോട് രവി
കോടികള്‍ ചെലവാക്കി തീറ്റിപോറ്റുന്ന സ്തുതിപാഠകരായ ഉപദേശകരാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി. ലായേഴ്സ് ബെനിഫിറ്റ് ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നെടുമങ്ങാട് ബാര്‍അസോസിയേഷന്റെ നേതൃത്വത്തില്‍ താലൂക്ക് ആസ്ഥാനത്ത് നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ നിയമ- നീതിന്യായ സംവിധാനത്തെയും സാമ്പത്തിക സംവിധാനങ്ങളേയും മുഖ്യമന്ത്രി നിരന്തരം അട്ടിമറിക്കുന്നുവെന്നും നിയമ വകുപ്പിനെയും ധന വകുപ്പിനെയും പൂര്‍ണമായും അവഗണിച്ച് സ്വന്തം നിയമങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പാലോട് രവി ആരോപിച്ചു. മന്ത്രിസഭയെയോ ഘടകകക്ഷികളെപോലും വിശ്വാസത്തിലെടുക്കാതെ ഏകാധിപതിയെപോലെ പെരുമാറിയതിന്റെ തിരിച്ചടിയാണ് സ്പ്രിങ്ക്ളര്‍ കേസില്‍ കേരളഹൈകോടതിയില്‍ നിന്നും മുഖ്യമന്ത്രി ഏറ്റുവാങ്ങിയതെന്നും കൂട്ടിച്ചേര്‍ത്തു.