അനുബന്ധ വാര്‍ത്തകള്‍
- മകളുടെ കല്ല്യാണത്തിന്റെ തല്ലേന്ന് ദിലീപ് വിളിച്ചു, പറയാന്‍ കഴിയാത്ത അത്രയും കാശ് കൊടുത്തയച്ചു; ആ കടം ഇതുവരെ വീട്ടിയിട്ടില്ലെന്ന് കെ.പി.എ.സി. ലളിത
- സിദ്ധാര്‍ത്ഥിനെ ആശ്വസിപ്പിച്ച് ദിലീപ്, അരികിലായി കാവ്യാമാധവനും
- ഈ കേസിന് എന്താണ് പ്രത്യേകത, ഒരാളുടെ മൊഴി അന്വേഷിക്കാൻ സമയം എന്തിന്? നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി
- തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിക്ക് കഴിയില്ല: നടി ഹൈക്കോടതിയിൽ
- വധഗൂഢാലോചന കേസ്: നാദിർഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
കോടതി ഉത്തരവിന് പിന്നാലെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു, ദിലീപിനെതിരെ നിർണായക കണ്ടെത്തൽ
വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിര്‍ണായക വിവരങ്ങൾ പുറത്ത്. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങൾ ജനുവരി 29-നും 30-നും ഇടയിൽ നശിപ്പിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുംബൈയിലെ ഒരു ലാബാണ് ഇതിന് സഹായങ്ങൾ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അടക്കം ആറ് ഫോണുകളാണ് തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് സുപ്രധാനമായ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകർ ഫോണുകൾ മുംബൈയിലേക്ക് കൊറിയറായി അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ജനുവരി 29,30 തീയതികളിലായാണ് ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്‌തത്. പതിമൂന്ന് നമ്പറുകളിൽ നിന്നുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.