അനുബന്ധ വാര്‍ത്തകള്‍
- വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
- ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണരൂപം SITക്ക് കൈമാറണമെന്ന് ഹൈക്കോടതി, മാധ്യമങ്ങൾക്ക് തടയിടില്ല
- Hema Committee: സര്‍ക്കാരിന്റെ നിഷ്ക്രിയത്വം അത്ഭുതപ്പെടുത്തുന്നു, നാലരകൊല്ലം എന്തുകൊണ്ട് നടപടിയെടുത്തില്ല, സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കുമോ? വിഷയം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ
- പി.ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കും; ഇടപെട്ട് പാര്‍ട്ടി
ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ്: സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി
antony raju
ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസില്‍ സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി. കേസില്‍ തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ കേസിന്റെ പുനരന്വേഷണത്തിനെതിരെ ആന്റണി രാജു നല്കിയ ഹര്‍ജി വിധി പറയാനായി മാറ്റിവെച്ചു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരവമേറിയ വിഷയമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സി ടി രവികുമാറും സഞ്ജയ് കരോളും അടങ്ങിയ ബഞ്ച് പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ അത് പലര്‍ക്കും പ്രോത്സാഹനമാകുമെന്നും ഇത് ഇനി ഉണ്ടാവാന്‍ പാടില്ലെന്നും ജസ്റ്റിസ് സി ടി രവികുമാര്‍ പറഞ്ഞു. കൂടാതെ ആവശ്യമെങ്കില്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് കോടതി പറഞ്ഞു.