അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്തു വോട്ടെണ്ണല്‍ 16ന് 16 കേന്ദ്രങ്ങളില്‍
- തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആളില്ല; അരുണാചല്‍പ്രദേശ് തൂത്തുവാരാന്‍ ബിജെപി
- അച്ഛനും അമ്മയും ആരെ പറയുന്നുവോ അവർക്ക് വോട്ട് ചെയ്യും, കന്നിവോട്ട് ചെയ്യാനൊരുങ്ങി സാനിയ ഇയ്യപ്പൻ
- വോട്ടർ പട്ടികയിൽ പേരില്ല, ഇത്തവണ വോട്ട് നഷ്ടപ്പെട്ടവരിൽ മമ്മൂട്ടിയും
- രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, അഞ്ച് ജില്ലകളിൽ ജനം വിധിയെഴുതുന്നു
വോട്ടെണ്ണല്‍: ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍
ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന ഇലക്ഷന് കമ്മീഷന് പുറപ്പെടുവിച്ചു. മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ട് മുതലാണ് ആരംഭിക്കുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ 'ട്രെന്‍ഡ്' സോഫ്റ്റ് വെയറില്‍ തത്സമയം അപ്ലോഡ് ചെയ്യും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക.
കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്ട്രോങ്റൂമില്‍ നിന്നും കണ്ട്രോള് യൂണിറ്റുകള്‍ വാങ്ങേണ്ടത്. വോട്ടെണ്ണല്‍ ആരംഭിക്കേണ്ടത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തില്‍ വേണം. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണേണ്ടത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.