അനുബന്ധ വാര്‍ത്തകള്‍
- പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
- കൊവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ തപാല്‍ വോട്ട്: തപാല്‍ ചര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
- കൊവിഡ് ബാധിതര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഡിസംബര്‍ 2 മുതല്‍ ആരംഭിക്കും
- കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും തപാൽ വോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷൻ
- തിരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ നിയമപരമാണോയെന്ന് പരിശോധിക്കാനും നടപടിയെടുക്കാനും ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ്
സിപിഎം സ്ഥാനാര്‍ഥിക്കെതിരെ സിപിഐ സ്ഥാനാര്‍ഥി
മാനന്തവാടി: എല്‍.ഡി.എഫിലെ സഹോദര കക്ഷികളായ ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും തമ്മില്‍ മത്സരിക്കുന്ന കാഴ്ച ഏറെ ശ്രദ്ധേയമായിട്ടുണ്ട്. എടവക ഗ്രാമ പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐ യും തമ്മിലാണ് പ്രധാന പോരാട്ടം. എടവക ഗ്രാമ പഞ്ചായത്തിലെ പത്താമത്തെ വാര്‍ഡായ കമ്മനയിലാണ് ഇവരുടെ മത്സരം.
പഞ്ചായത്തില്‍ അഞ്ച് സീറ്റു വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സി.പി.എം അനുവദിച്ചില്ല. തുടര്‍ന്നാണ് ഒരു സീറ്റില്‍ മാത്രം സി.പി.ഐ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ചു കമ്മനയില്‍ സി.പി.എമ്മിലെ സന്തോഷ് കുമാര്‍ അരിവാള്‍ ചുറ്റിക നക്ഷതത്തില്‍ മത്സരിക്കുമ്പോള്‍ എതിര്‍ത്ത് സി.പി.ഐ സ്ഥാനാര്‍ഥി രജിത് കുമാര്‍ അരിവാള്‍ നെല്ക്കതിര് നക്ഷത്രത്തില്‍ മത്സരിക്കുന്നു.
മറ്റു സീറ്റുകളില്‍ സി.പി.എമ്മിനെ എതിര്‍ത്ത് വോട്ട് ചെയ്യാനാണ് സി.പി.ഐ തീരുമാനം. അവസരം മുതലെടുക്കാന്‍ തയ്യാറായി കോണ്‍ഗ്രസിലെ കമ്മന മോഹനനും ബി.ജെ.പി യിലെ വിനോദും മത്സരം ഊര്‍ജ്ജിത മാക്കിയിട്ടുണ്ട്.